യഥാര്‍ത്ഥ ശിഷ്യത്വം Sis. Elsy Viju, Doha

Voice Of Desert 10 years ago comments
യഥാര്‍ത്ഥ ശിഷ്യത്വം  Sis. Elsy Viju, Doha

കര്‍ത്താവിന്റെ പരസ്യ ശുശ്രൂയുടെ കാലത്ത് എല്ലായ്‌പ്പോഴും തന്നെ അനുഗമിച്ചിരുന്ന പുരുഷാരത്തെ നോക്കി യേശു ഇപ്രകാരം പറഞ്ഞു; എന്റെ അടുക്കല്‍ വരികയും അപ്പനേയും അമ്മയേയും ഭാര്യയേയും മക്കളേയും സഹോദരനേയും സഹോദരികളേയും സ്വന്ത ജീവനേയും കൂടെ പകയ്ക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല (ലൂക്കോസ്:14:25). കര്‍ത്താവ് തന്നെ അനുഗമിക്കുന്ന ഏറിയ കൂട്ടത്തേക്കാള്‍ ക്രൂശെടുത്തു കൊണ്ട് തന്നെ അനുഗമിക്കുന്ന ചെറിയ കൂട്ടത്തേയാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ നാമോ?ക്രൂശെടുക്കുന്ന ചെറിയ കൂട്ടത്തേക്കാള്‍ ആരവാരം പുറപ്പെടുവിക്കുന്ന വലിയ കൂട്ടത്തിനല്ലേ വില കല്‍പ്പിക്കാറുള്ളു. ഇങ്ങനെ തന്നെ അനുഗമിച്ച കൂട്ടരില്‍ അപ്പത്തെ സ്‌നേഹിക്കുന്നവന്‍, പ്രാണനെ സ്‌നേഹിക്കുന്നവന്‍, പണത്തെ സ്‌നേഹിക്കുന്നവന്‍ എന്നിങ്ങനെ മൂന്നു വ്യത്യസñ തരക്കാരുണ്ടായിരുന്നു.
 
ഒരിക്കല്‍ തന്നെ അനുഗമിക്കുന്ന പുരുഷാരത്തെ കണ്ടു മനസ്സലിഞ്ഞ യേശു അവര്‍ക്ക് ഭക്ഷിപ്പാന്‍ കൊടുത്തു. അതിന്റെ പേരില്‍ ഒരു വലിയ കൂട്ടം തന്നെ അനുഗമിക്കാന്‍ തുടങ്ങി. ആകയാല്‍ കര്‍ത്താവ് അവരോട് പറഞ്ഞത്: ആമേന്‍, ആമേന്‍ ഞാന്‍ നിങ്ങളോട് പറയുന്നു നശിച്ചു പോകുന്ന ആഹാരത്തിനായിട്ടല്ല നിത്യ ജീവങ്കലേക്ക് നിലനില്‍ക്കുന്ന ആഹാരത്തിനായിട്ടു തന്നെ പ്രവര്‍ത്തിപ്പീന്‍ (യോഹന്നാന്‍6:27). അവന്റെ ശിഷ്യന്മാര്‍ പലരും ഇതു കേട്ടിട്ട് ഇതു ക0ിന വാക്ക്, ഇതു ആര്‍ക്കു കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു. അന്നു മുതല്‍ അവന്റെ ശിഷ്യന്മാര്‍ പലരും പിന്‍വാങ്ങിപ്പോയി. പിന്നെ അവനോടു കൂടെ സഞ്ചരിചിîല്ല (യോഹന്നാന്‍:6:66). ഇവര്‍ യഥാര്‍ത്ഥത്തില്‍ നിത്യജീവങ്കലേക്ക് നയിക്കുന്ന യഥാര്‍ത്ഥ അപ്പമായ ക്രിസñുവിനെയല്ല പിന്തുടര്‍ന്നത്. പിന്നെയോ അപ്പത്തിനു വേണ്ടി മാത്രം ശിഷ്യരായിരിപ്പാനാണ് ആഗ്രഹിച്ചത്. പൗലോസ് ഇക്കൂട്ടരേക്കുറിച്ച് പറയുന്നത്: ക്രേത്തര്‍ സര്‍വ്വഥാ അസത്യവാദികളും ദുഷ്ട ജന്തുക്കളും മടിയന്മാരായ പെരു വയറന്മാരുമത്രെ (തീത്തോസ്:1:12).
 
കര്‍ത്താവിനെ അനുഗമിച്ചവരും തന്റെ ശിഷ്യന്മാരില്‍ ഒന്നാമനും തന്നോടു കൂടെ മുറിവേല്‍ക്കേണ്ടിവന്നാലും ഞാന്‍ തള്ളിപ്പറയുകയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞവനും അവനോടു കൂടെ ആയിരുന്നുവെന്ന് സാക്ഷ്യം പ്രാപിച്ചവനുമായ പത്രോസ് കര്‍ത്താവിനേക്കാള്‍ തന്റെ പ്രാണനെ കൂടുതല്‍ സ്‌നേഹിച്ചതിനാല്‍ അവന്‍ പറയുന്നത് ''സ്രñീയേ ഞാന്‍ അവനെ അറിയുന്നില്ല'' എന്നും ''നീ പറയുന്നത് എനിക്ക് തിരിയുന്നില്ല'' എന്നും. ഒന്നല്ല; മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. ആണയിട്ടു. പ്രാകി. തന്റേതായ സ്വഭാവം വെളിപ്പെടുത്തി. ഒരു പക്ഷേ താന്‍ കര്‍ത്താവിനോടു കൂടെയുള്ളവന്‍ എന്നു വെളിപ്പെടുത്തിയാല്‍ തന്റെ ജീവന്‍ അപകടത്തില്‍ ആകും എന്നതിനാലാണ് അവന്‍ തള്ളിപ്പറഞ്ഞത്. എന്നാല്‍ പൗലോസ് പറയുന്നത്: എങ്കിലും എന്റെ പ്രാണനെ വിലയേറിയതായ് എണ്ണുന്നില്ല. ഇപ്പോള്‍ തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു. എത്ര മഹത്തായ ശിഷ്യത്വ അനുഭവം. ആയതു നമ്മിലും വിളങ്ങട്ടെ.
യൂദാ കര്‍ത്താവിന്റെ ശിഷ്യനും കര്‍ത്താവിന്റെ ജീവിതാവസാനം വരെ അവനെ അനുഗമിച്ചവനും വലിയ പുരുഷാരത്തിന്റെ ഇടയിലും കര്‍ത്താവിനോട് ചേര്‍ന്ന് നടന്നവനുമാണ്. എന്നാല്‍ തന്റേത് കര്‍ത്താവിനു കൊടുക്കുക എന്നുള്ളതിനേക്കാള്‍ തനിക്ക് എന്തു കിട്ടും എന്നും, കര്‍ത്താവിനെ സ്‌നേഹിക്കുന്നു എന്ന് ഭാവിച്ചു കൊണ്ട് എന്ത് കൈവശമാക്കാം എന്നുമായിരുന്നു അവന്റെ ചിന്ത. അതു കൊണ്ടു തന്നെയല്ലേ കര്‍ത്താവിന്റെ തലക്ക് 30 വെള്ളിക്കാശ് വില നിശ്ചയിച്ച് പരീശന്മാരില്‍ നിന്നും ആയത് തൂക്കി വാങ്ങുകയും ചെയñത്. കര്‍ത്താവിനേക്കാള്‍ അവന്‍ പണത്തെ സ്‌നേഹിച്ചു. ഇപ്രകാരമുള്ള പണക്കൊതിയന്മാര്‍ അന്നും ഇന്നും കര്‍ത്താവിനോടു കൂടെ നടക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ട്. ഇങ്ങനെയുള്ളവരുടെ അവസാനം ദയനീയവും ദുഖകരവും ആയിരിക്കും. യൂദാ അവസാനം വിലപിക്കുന്നുണ്ടെങ്കിലും അവന്റെ വിലാപത്തിനു ചെവി കൊടുപ്പാന്‍ ഒറ്റ വ്യകñിയും ഇല്ലായിരുന്നു. അവന്‍ കെട്ടിഞാന്നു മരിച്ചു.

എന്നാല്‍ യഥാര്‍ത്ഥ ശിഷ്യത്വമോ ക്രൂശു വഹിച്ചതായ കര്‍ത്താവിന് എന്തനുഭവം കിട്ടിയോ അതു തന്നെയായിരിക്കും ക്രൂശു ചുമന്നു കൊണ്ടു പോകുന്ന, അവന്റെ പിന്നാലെ പോകുന്ന ശിഷ്യനും ലഭിക്കുന്നത്. അതില്‍ കുറഞ്ഞൊന്നും ഒരു ശിഷ്യനു പ്രതീക്ഷിപ്പാനില്ല. ക്രൂശില്‍ കിടക്കുന്ന കര്‍ത്താവ് നിലവിളിച്ചു ചോദിക്കുന്നത് 'എന്റെ ദൈവമേ എന്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്ത'് (മത്തായി 27:46). പൗലോസ് തന്റെ അന്ത്യത്തില്‍ പറയുന്നത് എല്ലാവരും എന്നെ കൈവിട്ടു. ആരും എനിക്ക് തുണ നിന്നില്ല. എന്റെ കര്‍ത്താവ് എന്നെ ചേര്‍ത്തു കൊള്ളും. എത്ര പ്രത്യാശാ നിര്‍ഭരമായ വാക്കുകള്‍.

പ്രീയരേ, നമ്മുടെ വായ്ക്കും വയറിനും ഒന്നും ഇല്ലാതെ വന്നാലും ഞാന്‍ കര്‍ത്താവിനെ പിന്തുടരും അവനെത്തന്നെ സ്‌നേഹിക്കും എന്നുള്ള യഥാര്‍ത്ഥ ശിഷ്യത്വത്തിലേക്ക് മടങ്ങി വരുമോ? പ്രീയരേ, യഥാര്‍ത്ഥ ശിഷ്യത്വത്തില്‍ സ്വന്ത പ്രാണനിനല്ല പ്രാധാന്യം. പിന്നെയോ നമുക്കായി ജീവന്‍ തന്ന പ്രാണപ്രീയനു വേണ്ടി സ്വന്ത ജീവന്‍ പോലും പരിത്യജിച്ചു കൊണ്ട് അവനെ പിന്തുടരുക എന്നുള്ളതാണ്. എല്ലാവിധ ദ്രവ്യാഗ്രഹങ്ങളും വിട്ടുകളക, എങ്കില്‍ നാം കര്‍ത്താവിന്റെ യഥാര്‍ത്ഥ ശിഷ്യന്മാരായി. അവന്റെ കഷ്ടപ്പാടുകളെ പിന്തുടര്‍ന്നു ദിനം തോറും മുന്നേറാം...  


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,250

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 479684 Website Designed and Developed by: CreaveLabs