പക്കിസ്ഥാനിയുടെ കൊലക്കത്തിക്ക് മുന്നിൽ പിടഞ്ഞു വീണു മരിച്ച ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞനിയൻ രെഞ്ചുവിനു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി .
വെള്ളിയാഴ്ചത്തെ അവധി ദിവസം ഉച്ചഭക്ഷണവും കഴിഞ്ഞു നാട്ടിലേക്ക് ഫോണും ചെയ്തതിനു ശേഷം കിടന്നുറങ്ങിയ രെഞ്ചു രാജു എന്ന 28 കാരനെ അടുത്ത മുറിയിലെ മാസിക രോഗിയായാ പാക്കിസ്ഥാനി കുത്തി കൊല്ലുകയായിരുന്നു . പൊതുവെ ശാന്ത സ്വഭാവക്കാരനായ രഞ്ചു ആരെന്തു പറഞ്ഞാലും മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കുമായിരുന്നു. കല്യാണം കഴിഞ്ഞിട്ട് കേവലം രണ്ടു വർഷം, ഭാര്യം ഇപ്പോൾ ഗർഭിണിയും. കുടുംബത്തിന്റെ ഏക ആശ്രയം.
ഇവർ തമ്മിൽ നേരെത്തെ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു . കൊലയാളി മാനസിക രോഗത്തിനു ചികിത്സയ്ക്ക് നാട്ടിൽ പോയിട്ട് തിരിച്ചു വന്നിട്ട് ദിവസങ്ങളെ ആയിട്ടൊള്ളൂ.
ഈ അടുത്ത കാലത്ത് പാക്കിസ്ഥാനിയുടെ കൊലക്കത്തിക്ക് ഇരയാകുന്ന അബുധാബിയിൽ മൂന്നമത്തെ മലയാളിയാണ് രഞ്ചു . ഇതിനു മുൻപ് ഒരു ഗ്രോസറി ജീവനക്കാരനെയും ഒരു ഡോക്ടറേയും യാതൊരു പ്രകോപനവും കൂടാതെ വളരെ നിഷ്ടൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെ ഇന്ത്യാക്കാര്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
കലഞ്ഞൂര്‍വലിയപള്ളിക്ക് സമീപം പള്ളിക്കിഴക്കേതില്‍ രാജുവിന്റെ മകന്‍ രഞ്ജു രാജു (27), അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകന്‍ കൂടിയായിരുന്നു.
അറബ്ടെക് കമ്പിനിയില്‍ അഞ്ച് വര്‍ഷമായി സ്റോര്‍ കീപ്പറായ രഞ്ജു രണ്ട് മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ: കലഞ്ഞൂര്‍ കാഞ്ഞിരമുകള്‍ മുട്ടത്ത് പുതിയവീട്ടില്‍ റോബിയ. സഹോദരന്‍:സഞ്ജു (കുവൈറ്റ്). ( ബ്ലസ്സന്‍ ഇടയാറന്മുള ഫേസ്ബുക്കില്‍ കുറിച്ചത്)