രണ്ടു കാശ് നീട്ടിയാല്‍ ചുണ്ടില്‍ ചിരി വരും അധമനോ പ്രപഞ്ച സ്യഷ്ടാവാം ദൈവ൦ - കെ.എം ജോസ് വീയപുരം

Voice Of Desert 10 years ago comments
രണ്ടു കാശ് നീട്ടിയാല്‍ ചുണ്ടില്‍ ചിരി വരും  അധമനോ പ്രപഞ്ച സ്യഷ്ടാവാം ദൈവ൦ - കെ.എം ജോസ് വീയപുരം

 

കര്‍മ്മ മാര്ഗ്ഗത്തിലൂടെ മുക്തി(രക്ഷ) പ്രാപിച്ചെടുക്കുവാന്‍ ശ്രമിക്കുന്ന വലിയ         ഒരു സമൂഹത്തിന്റെ മദ്ധ്യേയാണ് നാം ഇന്ന്‍ ജീവിക്കുന്നത്. ലോകത്തിലുള്ള ബഹുഭൂരിപക്ഷം മതങ്ങളും അത് തന്നെ അനുശാസിക്കുന്നു. അല്ലെങ്കില്‍ അത് തന്നെ തങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നു. എന്തിനേറെ, എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കു൦ എന്ന ഉപദേശ മൂലക്കല്ലില്‍ പടുത്തുയര്‍‍ത്തിയ ക്രിസ്തിയ സഭയിലെ ബഹുഭൂരിപക്ഷവും ഇന്ന്‍ കര്‍മ്മ മാര്ഗ്ഗത്തിലൂടെ രക്ഷ പ്രാപിക്കാം എന്ന മൌഡ്യ സ്വര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരാണ്! അതിനു വേണ്ടി അവര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. നേര്‍ച്ചകാഴ്ചകള്‍, പുണ്യസ്ഥല സന്ദര്‍ശനങ്ങള്‍, ദാനധര്‍മ്മങ്ങള്‍ ആദിയായുള്ള കര്‍മ്മങ്ങള്‍ എങ്ങനേയും ചെയ്ത് തങ്ങളുടെ രക്ഷ ഉറപ്പാക്കുന്നു. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. സര്‍വ്വ മനുഷ്യരിലും പാപബോധം എന്ന വസ്തുത, അവന്റെ ഈ ലോകജീവിതത്തില്‍ അവനെ എപ്പോഴും അവന്റെ സ്വസ്ഥത കെടുത്തിക്കൊണ്ടിരിക്കുകയാണ്. അതു കൊണ്ടാണല്ലോ അവന്‍ രക്ഷ നേടണമെന്നുള്ള മോഹം അവനില്‍ ജനിക്കുന്നതും അതിനായി അവന്‍ കര്‍മ്മമാര്ഗ്ഗത്തില്‍ ആശ്രയിക്കുന്നതും. രക്ഷയെന്നുള്ളത് ശിക്ഷയില്‍ നിന്നുള്ള വിടുതലാണ്. ശിക്ഷ ലഭിക്കുന്നത് ആര്‍ക്കാണ്? നിയമം ലംഘിക്കുന്നവന്! ഏതെങ്കിലും ഒരു രാജ്യത്തിന്റെ നിയമം ലംഘിക്കുന്ന ആ രാജ്യത്തിലെ പൌരന് ആ രാജ്യം ആംഗികരിച്ചിട്ടുള്ള നിയമ സംഹിതയില്‍ പറഞ്ഞിട്ടുള്ള നിയമ പ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്നത് ഉറപ്പാണ്. അങ്ങനെയാണെങ്കില്‍ സര്‍വ്വ ലോകത്തിന്റെ ഉടയവനായ നീതിമാനായ ദൈവം തന്റെ സാദ്യശ്യത്തിലും സ്വരൂപത്തിലും സ്യഷ്ടിച്ച മനുഷ്യനെ നീതിയോടെ ന്യായ൦ വിധിക്കുന്നവനാണ്. അതില്‍ യാതൊരു ശുപാര്‍ശയും ഇല്ല! ഉച്ചനീചത്വവുമില്ല! കുബേര കുചേല വ്യത്യാസവുമില്ല! അങ്ങനെയെങ്കില്‍ നീതിമാനായ ദൈവ൦ തന്റെ സ്യഷ്ടികളില്‍ ശ്രേഷ്ടനായ മനുഷ്യന്റെ രക്ഷയ്ക്ക് വേണ്ടി നിയമിച്ചിരിക്കുന്ന വ്യവസ്ഥയും ഏതോരു സാഹചര്യത്തിലും ജീവിക്കുന്ന മനുഷ്യനു നിവര്‍ത്തിക്കുവാന്‍ കഴിയുന്നതായിരിക്കണം – അങ്ങനെയെങ്കില്‍ കര്‍മ്മ മാര്ഗ്ഗത്തിലൂടെയുള്ള രക്ഷ എത്ര പേര്‍ക്ക് സാധിച്ചെടുക്കുവാന്‍ കഴിയും.

 

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ രക്ഷ പ്രാപിക്കാം എങ്കില്‍ അങ്ങനെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രാപ്തിയും അതിനുള്ള സാഹചര്യവുമില്ലാത്ത മനുഷ്യന്‍, രക്ഷ പ്രാപിക്കുന്നതില്‍ നിന്നും അന്യപ്പെട്ടു പോകുകയില്ലേ? നേര്‍ച്ച കാഴ്ചകള്‍ നടത്തി രക്ഷ പ്രാപിക്കാം എങ്കില്‍ അതിനു സാഹചര്യമില്ലാത്ത എത്രയോ മനുഷ്യര്‍ ഉണ്ട്. അവരുടെ ഗതി എന്താകും? ദാനധര്‍മ്മങ്ങള്‍ ചെയ്ത് രക്ഷ പ്രാപിക്കാം എങ്കില്‍, മറ്റുള്ളവര്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിന് മാത്രമല്ല പരസഹായം മാത്രം ലഭിച്ച് സ്വന്ത നിത്യവ്യത്തി കഴിയ്ക്കുന്ന എത്രയോ ലക്ഷങ്ങള്‍ ഉണ്ട്. അവരുടെ ഗതി എന്താകും – ഇനിയും ഭൌതിക സഹായമല്ലാതെ സ്വന്തശരീര൦ കൊണ്ട് മറ്റുള്ളവരെ സഹായിച്ച് ദൈവത്തേ പ്രസാദിപ്പിക്കാം എങ്കില്‍, ജീവിത കാലം മുഴുവന്‍ പരസഹായത്തോടു കൂടി ജീവിക്കുന്ന എത്രയോ നിത്യരോഗികള്‍, അംഗഹിനര്‍ ഇവരുടെ ഒക്കെ ഗതി എന്താകും? ഇവിടെയാണ്‌ ദൈവവചനത്തിന്റെ പ്രസക്തി. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വാസിക്കുന്ന ഏവര്‍ക്കും യേശുക്രിസ്തുവിലെ വിശ്വാസത്താലുള്ള ദൈവനീതി തന്നെ ന്യായപ്രമാണം(കര്‍മ്മ മാര്ഗ്ഗ൦) കൂടാതെ വെളിപ്പെട്ടു വന്നിരിക്കുന്നു. അതിന് ന്യായപ്രമാണവും പ്രവാചകനമാരും സാക്ഷ്യം പറയുന്നു.

ഒരു വ്യത്യാസവുമില്ല, എല്ലാവരും പാപം ചെയ്തു ദൈവതേജസ് ഇല്ലാത്തവരായിത്തീര്ന്നു. അവന്റെ ക്യപയാല്‍ ക്രിസ്തു യേശുവിലെ വീണ്ടെടുപ്പ് മൂല൦ സൌജന്യമായി അത്രേ നീതികരിക്കപ്പെടുന്നത്. വിശ്വാസിക്കുന്നവര്‍ക്ക് അവന്‍ തന്റെ രക്തം മൂല൦ പ്രായശ്ചിത്തമാകുവാന്‍ ദൈവ൦ അവനെ പരസ്യമായി നിര്‍ത്തിയിരിക്കുന്നു.(റോമര്‍ 3:21-25). ദൈവ൦ സ്യഷ്ടിച്ച സകല മനുഷ്യരും രക്ഷ പ്രാപിപ്പാന്‍ ദൈവമാഗ്രഹിക്കുന്നു! അതു കര്‍മ്മ മാര്ഗ്ഗത്തിലായാല്‍ എല്ലാവര്‍ക്കും അത് പ്രാപിച്ചെടുക്കുവാന്‍ കഴിയുകയില്ല, അതിന് പ്രാപ്തിയുള്ളവര്‍ മാത്രം സ്വര്‍ഗ്ഗ രാജ്യ പ്രാപ്തരാകും – നീതിമാനായ ദൈവം ഒരിക്കലും അങ്ങനെ ചെയ്യുകയില്ല! എന്നാല്‍ സകല മനുഷ്യരും രക്ഷ പ്രാപിക്കണം എന്നുള്ള ദൈവനീതിയിന്‍ പ്രകാരം സകല മനുഷ്യരും രക്ഷ പ്രാപിക്കാനായി, ദൈവം തന്റെ സ്വന്തപുത്രനെ പരസ്യമായി നിര്‍ത്തിയിരിക്കുന്നു. സകല ഭൂവാസികളുമായുള്ളോരേ അവങ്കലേക്ക്‌ നോക്കി  രക്ഷ പ്രാപിപ്പീന്‍ എന്നുള്ള ഒരു പരസ്യവും നമുക്ക് ആ ക്രൂശില്‍ ദര്ശിപ്പാന്‍ കഴിയും. സൌജന്യമായുള്ള നീതികരണം എങ്ങനെയത് പ്രാപിച്ചെടുക്കാം?  വിശ്വാസത്താല്‍ യേശുവിനെ കര്‍ത്താവ് എന്ന് വായ്‌ കൊണ്ട് ഏറ്റ് പറയുകയും, ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു എന്ന്‍ ഹ്യദയ൦ കൊണ്ട് വിശ്വാസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും(റോമര്‍ 10:9).

ഏത് തലത്തിലുള്ള മനുഷ്യനും  സൌജന്യമായി പ്രാപിച്ചെടുക്കാവുന്ന രക്ഷ! സഹോദരാ, സഹോദരി നിനക്ക് ഒരു പക്ഷേ യാതോരു നേര്‍ച്ചകള്‍, ദാനധര്‍മ്മങ്ങള്‍, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഒന്നിനും പ്രാപ്തിയില്ലായിരിക്കാം, നീ ഒരു പക്ഷേ നിന്റെ ശരീരം കൊണ്ട് മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ രോഗക്കിടക്കയിലായിരിക്കാം, നിനക്ക് ഒരു പക്ഷേ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടും, ദാനധര്‍മ്മങ്ങള്‍, നേര്‍ച്ചകാഴ്ചകള്‍ നടത്തിയിട്ടും ഉള്ളിന്റെയുള്ളില്‍ നിന്റെ രക്ഷയെക്കുറിച്ചു ഉറപ്പില്ലാതെ അസമാധാനത്തില്‍ കഴിയുന്ന വ്യക്തിയായിരിക്കാം. ഇതാ സകല മനുഷ്യര്‍ക്കും രക്ഷാ കാരണമായ നീതി സുര്യന്‍ ഉദിച്ചു. ആ ആര്‍ദ്ര കരുണയാല്‍ ഉയരത്തില്‍ നിന്നും ഉദയം നമ്മെ കടാക്ഷിച്ചു. അതിന് യെഹൂദണെന്നും,യവനനെന്നും വ്യത്യാസമില്ല. എല്ലാവര്‍ക്കും കര്‍ത്താവോരുവന്‍, അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും രക്ഷ നല്‍കുവാന്‍ തക്കവണ്ണം സമ്പന്നന്‍ ആകുന്നു.

ആകയാല്‍ പ്രിയ സഹോദരാ, സഹോദരി, ആ ക്രിസ്തുവിലുള്ള സൌജന്യമായ നീതികരണം ഇതു വരെയും നീ പ്രാപിചിട്ടില്ലായെങ്കില്‍, സ്ഥലകാല സന്ദര്‍ഭങ്ങള്‍ മറന്ന്‍ നീ ഇരിക്കുന്ന സ്ഥലത്തിരുന്ന്‍ ഈ രക്ഷ നീ വിശ്വാസ൦ മൂല൦ സൌജന്യമായി പ്രാപിച്ചെടുക്കുക. എങ്കില്‍ നീ ഇന്നു മുതല്‍ ഒരു ദൈവപൈതലാണ്! ഈ ലോകത്തിന് നീ അതീതനാണ്.

ഇന്ന്‍ കാഹളം ധ്വനിച്ചാല്‍ കര്‍ത്താവ് ഈ ഭൂമിയില്‍ വാഴുമ്പോള്‍ നീയും അവനോടു കൂടെ വാഴും; ഒരു രാജകുമാരനും രാജകുമാരിയുമായി; ആ സുദിനം ഇതാ സമാഗതമാകുകയാണ്. ആ പൊന്‍പുലരി അനദിവിദൂരമല്ല.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,060

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 477990 Website Designed and Developed by: CreaveLabs