തൃശൂര്‍: വീടുകള്‍ കയറി ലഘുലേഖകള്‍ കൊടുത്ത് സുവിശേഷം അറിയിച്ചുകൊണ്ടിരുന്ന സുവിശേഷകരായ തോമസ് ജോര്‍ജ്, ജോണ്‍, ഓമനക്കുട്ടന്‍ എന്നിവരെ സുവിശേഷവിരോധികള്‍ മര്‍ദിച്ചു. നവംബര്‍ 11 നു മനക്കൊടിയിലായിരുന്നു സംഭവം. മതപരിവര്‍ത്തനം ആരോപിച്ച് സുവിശേഷപ്രവര്‍ത്തകരെ പൊലീസില്‍ ഏല്പിക്കുകയും ചെയ്തു. ആ പ്രദേശത്തു താമസിച്ചു പ്രവര്‍ത്തിക്കുന്ന ഐപ്സി വെസ്റ്റ് സെന്ററിലെ സുവിശേഷകന്‍ വിനയന്റെ വീട് വളയുകയും ആ സമയത്ത് വിവരമറിഞ്ഞ് വീട്ടിലെത്തിയ സെന്റര്‍ ശുശ്രൂഷകന്‍ പാ. ജോസഫ് ജോര്‍ജ് ഉള്‍പ്പെടെയുള്ള സുവിശേഷകരുടെ വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു. പൊലീസ് എത്തിയതിനുശേഷമാണ് സുവിശേഷവിരോധികള്‍ പിരിഞ്ഞുപോയത്. ഈ പ്രദേശത്തെ വേലയെ ഓര്‍ത്ത് ദൈവജനം പ്രാര്‍ഥിക്കുമല്ലോ.(ടോണി ഡി. ചെവ്വൂക്കാരന്‍)
തൃശൂരിൽ സുവിശേഷപ്രവര്‍ത്തകരെ മര്‍ദിച്ചു
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.