ലോകമെങ്ങുമുള്ള വിശ്വാസ സമൂഹത്തെ കണ്ണീരിലാഴ് ത്തി , ദൈവം ചിക്കുവിനെ തിരികെ വിളിച്ചു.ദേഹമാസകലം നാല്‍പ്പതു കാന്‍സര്‍ മുഴകളും മുപ്പത്തിയാറ് കീമോതെറാപ്പിയും ഏറ്റുവാങ്ങിയ പതിനെട്ടുകാരനെ വൈദ്യശാസ്ത്രം കൈവിട്ടപ്പോള്‍ അത്ഭുത രോഗശാന്തിയാല്‍ കഴിഞ്ഞ ഏട്ട് വര്‍ഷം ദൈവം ശക്തമായി ഉപയോഗിച്ച , ചിക്കു പ്രാണപ്രീയന്റെ വിളിക്കായി കാതു കൂര്‍പ്പിച്ച് ഉറക്കെ പാടുകയായിരിന്നു. “നാഥാ..നീ മതിയെനിക്ക് നിന്‍ കൃപ മതിയെനിക്ക് ...ഈ മരുയാത്രയില്‍ ..തിരുകൃപ മതിയെനിക്ക്”
ആ ഗാനം നിലച്ചുയെന്നു വിലപിക്കുന്ന പതിനായിരങ്ങള്‍ .....ക്രൈസ്തവ ഗായകനും ഗാനരചയിതാവുമായ ചിക്കു കുര്യാക്കോസ് നവംബര്‍ എട്ടാം തീയതി ശനിയാഴ്ച് ഉച്ചകഴിഞ്ഞ് 5.45 ന് നിത്യതയില്‍..പ്രവേശിച്ചുയെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളില്‍ കണ്ണു നീരോടെ കുറിക്കുമ്പോള്‍ ദൈവം തന്റെ ഭക്തനെ വാരിപുണരുന്ന സ്വര്‍ഗീയ നിമിഷങ്ങളായിരിന്നു .. എറണാകുളം വേല്‍കെയര്‍ ഹോസ്പിറ്റലില്‍ മരുന്നുകളോടെ പ്രതികരിക്കാതെ രക്ത സമ്മര്‍ദ്ദം കുറഞ്ഞു , ശോഭയേറിയ നാട്ടില്‍ ക്രിസ്തുവില്‍ നിദ്രകൊള്ളുവാന്‍ നിറഞ്ഞ മനസോടെ പ്രീയ സഹോദരന്‍ ആയിരുന്നു.ചുരുങ്ങിയ കാലം കൊണ്ട് ക്രിസ്തീയ ഗാന രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ ചിക്കു, നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്... ക്യാന്‍സര്‍ ബാധിച്ച ശരീരവുമായി ജീവിക്കുന്ന, അത്ഭുത രോഗശാന്തി സാക്ഷ്യമുള്ള ചിക്കുവിന്റെ ആത്മീക ശുശ്രൂഷ മുഖാന്തിരം അനേകം രോഗികള്‍ക്ക് ദൈവവീക സൌഖ്യം ലഭിച്ചു. സംഗീതവും സാക്ഷ്യവും വചനം പങ്കിടലും ആയിരങ്ങളെ ദൈവീക പ്രത്യാശയിലേക്ക് നയിച്ചു . ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ദൈവ സ്നേഹവും ദൈവീക വിടുതലും അനുഭവ ഗാനങ്ങളി ലൂടെ വിളംബരംചെയ്യ്തു ..
2006-ല്‍ കാന്‍സര്‍ ബാധിതനായി കീമോതെറാപ്പിക്ക് വിധേയപ്പെട്ടു.അസഹ്യമായ വേദനയാല്‍ ഹൃദയം തകര്‍ന്നു.ശരീര ഘടന മാറി ,വിരൂപനായി തളര്‍ന്നുപോയ ചിക്കു ദൈവത്തോടു മരണം കെഞ്ചി യാചിച്ച് കരഞ്ഞു .ദൈവ നാമം ഭൂമിയിലൊക്കെയും പ്രസ്ഥാവിക്കപ്പെടെണ്ട തിനും,ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് സകലതും നന്മയ്ക്കായി കൂടി വ്യപരിക്കുന്നതിന്നാലും വെറും രണ്ട് ആഴ്ച ആയുസ്സ് കല്‍പ്പിച്ച ശരീരത്തില്‍ ദൈവീക ശക്തി ഇറങ്ങി ,അത്ഭുത വിടുതല്‍ നല്‍കി,ദൈവം കഴിഞ്ഞ ഏട്ട് വര്‍ഷം കരങ്ങളില്‍ ഉയര്‍ത്തി നിര്‍ത്തിയത് ദൈവേഷ്ടം നിവര്‍ത്തിപ്പിച്ചു വേദനകള്‍ ഇല്ലാതെ മാധുര്യമേറെ അനുഭവിപ്പാന്‍ ദൈവ സന്നിതിയില്‍ വിശ്രമിക്കെണ്ടുന്നതിനായിരിന്നു .
നവംബര്‍ രണ്ടാം തീയതി ഞായര്‍ വൈകിട്ട് ചിക്കു ഉരുവിട്ട ഈരടികള്‍ വാത്സല്യ സഹോദരനായ രൂഫെസ് ഫേസ്ബുക്കില്‍ കുറിച്ചിട്ടു .
“നിത്യമാം രാജ്യത്തിലെത്തിടുവാന്‍
സുന്ദര രൂപനെ ചുംബിക്കുവാന്‍
സ്നേഹമാം നാഥന്റെ മാര്‍വില്‍ അണയുവാന്‍
ആശ യെന്‍ യേശു നാഥ....
നീ ഇല്ലാത്ത ജീവിതം ശൂന്യമെ ..
നീ ഇല്ലാത്ത നാളുകള്‍ വ്യര്‍ത്ഥമെ ...”
.
ആത്മീക ഗായകനും, ന്യൂ ഇന്ത്യ ദൈവ സഭ- മിഡില്‍ ഈസ്റ്റ് സീനിയര്‍ പാസ്റ്ററുമായ സി.സി.സോമു കുറിച്ചിട്ട വരികള്‍ ചുവടെ ചേര്‍ക്കുന്നു . “ഒരു ഞെട്ടലോടെ മാത്രം വേർപാടിന്‍റെ വാർത്ത അറിഞ്ഞു. ക്രിസ്ത്യൻ സംഗീത രംഗത്ത് ഒരു നൂതന ശൈലിയുടെ ഉടമ, വേറിട്ട നല്ല ഒരു ശബ്ദം, ഹൃദയസ്പർശി ആയ അനുഭവ സാക്ഷ്യത്തിന്‍റെ ഉടമ, നിർമലമായി കർത്താവിനെ സ്നേഹിച്ച് ആസ്വദിച്ചു പാടുന്ന കലാകാരൻ, അനേകം യുവ ഹൃദയങ്ങളുടെ പ്രചോദനം, അനുഭവങ്ങളിലൂടെ മാത്രം പാടുന്നവൻ, ഒരു നല്ല വർഷിപ്പ് ലീഡർ എന്നിത്യാദി ഒത്തിരി പറയാൻ ഉണ്ട് ഈ കൊച്ചനുജനെ കുറിച്ച് .... ഒരു വലിയ ശൂന്യതയും നഷ്ടവും എന്നെ ഇപ്പോൾ ഭരിക്കുന്നു. ദൈവത്തിന്റെ തോട്ടത്തിലെ മനോഹരമായ സുഗന്ധം പരത്തുന്ന പുഷ്പത്തെ ദൈവം തന്നെ ഇത്ര വേഗം പൊട്ടിച്ചെടുത്തോ??. ഇത്രയും ചെറിയ ആയുസ്സിൽ പലർക്കും ചെയ്യാന്‍ കഴിയാത്തത് കർത്താവു തന്നിലൂടെ ചെയ്തെടുത്തു. കർത്താവിന്‍റെ ഒരു നല്ല സാക്ഷിയായി വേല തികച്ച് രോഗവും വേദനയും ബാദ്ധ്യതയും ഇല്ലാത്ത അക്കരെ നാട്ടിൽ തന്നെ വിശ്രമത്തിനായി കർത്താവ് വിളിച്ചു. നമുക്ക് ഈ കൊച്ചനുജനെ ഇവിടെ ആവശ്യമായിരുന്നെങ്കിലും സൃഷ്ടിതാവോട് സൃഷ്ടിക്കു ചോദിക്കാൻ എന്ത് അവകാശം? "യഹോവ തന്നു യഹോവ എടുത്തു അവന്‍റെ നാമം വാഴ്തപ്പെടുമാറാകട്ടെ" എന്ന് ആശ്വസിക്കാം. വളരെ കുറച്ചു കാലo മാത്രമാണ് എനിക്ക് താനുമായി ഇടപഴകുവാൻ ഇടയായുള്ളൂ എങ്കിലും ഈ കൊച്ച്നുജനെ മറക്കാൻ സാദ്ധ്യമല്ല. എന്നെ സോമുച്ചയാ എന്ന് വിളിക്കുന്ന ആ വിളിയും ആ ശബ്ദവും എന്നും എനിക്ക് ഒരു വലിയ മിസ്സിംഗ് തന്നെ ആയിരിക്കും. നമ്മുടെ ദൈവം എല്ലാവർക്കും ദൈവീകമായ ആശ്വാസവും സമാധാനവും പ്രത്യാശയും നല്കട്ടെ.”
ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ പി വി കുര്യാക്കോസിന്റെ മകനാണ് ചിക്കു(26)
സംസ്കാരം ചൊവ്വാഴ്ച പത്തിന് ചിങ്ങവനം ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. (കെ.ബി.ഐ)