ഐപിസിയിൽ സമൂല മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന ഭരണഘടനാ ഭേദഗതിക്കുള്ള കരട് നവംബർ 11 നു നടക്കുന്ന ജനറൽ കൗണ്‍സിലിന്റെ അംഗീകാരത്തിനുശേഷം 60 ദിവസത്തെ നോട്ടീസ് നല്‍കി ജനുവരി 13 നു ഹെബ്രോന്‍പുരത്ത് നടക്കുന്ന ജനറൽ ബോഡിയില്‍ അവതരിപ്പിക്കും.
ഭരണകാലയളവ് അഞ്ചുവർഷമാക്കുക, പ്രതിനിധികളുടെ എണ്ണം കുറയ്ക്കുക, ഭാരവാഹികളുടെ എണ്ണം വർധിപ്പിക്കുക എന്നിവയ്ക്കും ചീഫ് പാസ്റ്റർ, ജനറൽ മിഷനറി, ജനറൽ പാസ്റ്റർ, സീനിയർ പാസ്റ്റർ എന്നീ പുതിയ തസ്തികകളുടെ രൂപവത്ക്കരണവും പുതിയ നിർദേശങ്ങളാണ്. രാജ‍്യാന്തര തലത്തിൽ സഭയുടെ പേര് ഇന്റര്‍നാഷണൽ പെന്തെക്കോസ്തൽ ചര്‍ച്ച് ഓഫ് ഗോഡ് എന്നാക്കും.എന്നിങ്ങനെ ഭേദഗതിക്കുള്ള നിരവധി നിര്‍ദേശങ്ങള്‍,ഗുഡ് ന്യൂസ് വീക്കിലി വിശദമായി റിപ്പോര്‍ട്ട് ചെയ്തു.
“ജനറല്‍ പ്രസിഡന്റായി സേവനം അനുഷ്ടിക്കുന്നവര്‍ക്ക് സഭയുടെ ചീഫ് പാസ്റ്റര്‍ സ്ഥാനം നല്‍കി ആദരിക്കുമെന്നും,ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്റ്മാരും സേവനം അവസാനിപ്പിച്ചാല്‍ ജനറല്‍ മിഷനറിമാര്‍ ആകുമെന്നും ഇവര്‍ തിരഞ്ഞെടുപ്പ്കൂടാതെ തന്നെ സ്ഥിരം ജനറല്‍ പ്രിസ്ബിട്ടറി അംഗങ്ങളാകും” “ഇതിനോട് സഭാ ജനങ്ങള്‍ക്ക് ഒരിക്കലും യോജിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല”(പാസ്റ്റര്‍ വീയപുരം ജോര്‍ജുകുട്ടി,ഗുഡ് ന്യൂസ് വീകലി-ഒക്ടോബര്‍ ലക്കം)
ലേഖനം തുടരുന്നു: യേശു ശി ഷ്യന്മാരോട് പറഞ്ഞു:‘നിങ്ങള്‍ റബ്ബി എന്നോ പിതാവ് എന്നോ നായകനെന്നോ പെരെടുക്കരുത്.ഒരുവനത്രേ നിങ്ങളുടെ നായകന്‍,ക്രിസ്തു തന്നെ..കര്‍ത്താവ് ഇപ്രകാരം ഉറപ്പിച്ചു പറഞ്ഞുയെങ്കില്‍ നായകന്‍മാരുടെ ശ്രേഷ്ടന്‍ ഇടയന്മാരുടെ ശ്രേഷ്ടന്‍ എന്ന പേരെടുക്കാന്‍ ദൈവം ആരെയും അനുവദിക്കില്ല .
“അപ്പൊസ്തലന്മാരില്‍ അല്‍പ്പം തല കനം കാണിച്ചിരുന്ന വിശുദ്ധ പത്രോസ് പോലും തന്റെ അന്ത്യ നാളുകളില്‍ ഒരുകൂട്ടു മൂപ്പനായി ചുരുങ്ങുകയും ഇടയ ശ്രേഷ്ടന്‍(ചീഫ് പാസ്റ്റര്‍)കര്‍ത്താവാണെന്ന് നമ്മെ ഓര്‍പ്പിച്ചു ഉണര്‍ത്തിയിട്ടുള്ളതും നാം മനസിലാക്കണം.”
“ഈ നീയമം നടപ്പിലാക്കിയാല്‍ ഇന്ത്യാ ദൈവ സഭയ്ക്ക് വേണ്ടി ത്യാഗങ്ങളും കഷ്ടതകളും പട്ടിണിയും കിടന്ന് നന്മ അനുഭവിക്കാതെ നിത്യതയില്‍ പ്രവേശിച്ചവരുടെ കുഴിമാടങ്ങള്‍ മാന്തിയെടുത്ത് അവരോടു ക്ഷമ പറയേണ്ടി വരും.ബാക്കി ജീവനോട് ശേഷിക്കുന്ന അനുഗ്രഹീത ദൈവ ദാസന്മാരെ എല്ലാവരെയും ജനറല്‍ പ്രിസ്ബിട്ടറി യില്‍ ക്ഷണിതാക്കാളായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ് ദൈവ നീതി”
സഭയുടെ നന്മയ്ക്കായ് കാലാകാലങ്ങളില്‍ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്.ആത്മീകപക്വതയും ജീവിത വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന ഭക്തന്മാരുടെ ആത്മീക നേതൃത്വം ദൈവസഭകള്‍ക്കു ഉണ്ടാകണം. പട്ടത്വ സഭാ പാരമ്പര്യപ്രകാരമുള്ള ‘മെത്രാന്‍ പദവി’ക്ക് സമാനമായ പദവികള്‍ക്കായി ആത്മീയനേതൃത്വം വഴി വിട്ടു ഉഴലുന്നവരാകരുത്.
കഷ്ടതകളും പട്ടിണിയും സഹിച്ചു,രോഗവും ക്ഷീണവും,തുടര്‍ന്നു വേല ചെയ്യുവാന്‍ കഴിയാതെ പോകുന്ന സാധു സുവിശേഷകരെ സഭ കൈവെടിയരുത് .ഇവരെ സഹായിക്കുവാനുള്ള ഉത്തരവാദിത്തം ദൈവത്തിനാണ് എന്ന് പറഞ്ഞു തള്ളി കളയരുത്.
അര്‍ഹതയും യോഗ്യതയും ഉള്ളവര്‍ക്ക് ഭരണ നേതൃത്വം ഒരു സ്വപ്നം മാത്രമാണ്. കയറി പറ്റാനുള്ള ചങ്കുറപ്പും ദീര്‍ഘകാല തന്ത്രവും നന്നായി വശമുള്ളവര്‍ക്ക് മാത്രമേ അധികാര സൗഭാഗ്യം കൈവരു.സുവിശേഷവ്യാപ്തിയോ ,സമൂഹം നേരിടുന്ന വെല്ലുവിളികളോ ഉള്‍കൊള്ളാന്‍ കഴിയാതെ അതികാരം ‘ഫണ്ട് റൈസിംഗ് ലൈസെന്‍സ്’മാത്രമായി ചുരുക്കരുത് . ഇതൊക്കെ മാറ്റിയെടുക്കാന്‍ പുതിയ ഭേദഗതിയിലൂടെ കഴിയുമെങ്കില്‍ നല്ലത്.
(എഡിറ്റര്‍)