സേഫ്ടി ഫസ്റ്റ്-യേശുദാസ് തോമസ് ദോഹ

Voice Of Desert 10 years ago comments
  സേഫ്ടി ഫസ്റ്റ്-യേശുദാസ് തോമസ് ദോഹ

'Safety  First'എന്ന ഈ വാചകം ഇപ്പോള്‍ സര്‍വ്വസാധാരണമായി കാണുവാന്‍ കഴിയും.പ്രത്യേകിച്ച് നിര്‍മ്മാണമേഖലയിലാണ് കൂടുതലായി കാണാറുള്ളത്. സേഫ്ടിയോടുള്ള  ബദ്ധത്തില്‍ കാറില്‍ യാത്രചെയ്യുന്നവര്‍ സീറ്റ്ബെല്‍റ്റും ബൈക്കില്‍  യാത്രചെയ്യുന്നവര്‍ ഹെല്‍മറ്റും ധരിക്കാറുണ്ട്. എന്താണ് ഇതു വിളിച്ചു പറയുന്നത്. അപകടത്തിനു സാധ്യതയുണ്ട് ആയതിനാല്‍  സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കുക, വേറൊരുവാക്കില്‍ പറഞ്ഞാല്‍ ജീവാപായത്തിനു സാധ്യതയുള്ളതിനാല്‍  അവനവന്റെ  സുരക്ഷ ഉറപ്പാക്കുക .

 

വിശുദ്ധ ബൈബിളും വിളിച്ചു പറയുന്ന കാര്യം ഇതുതന്നെയാണ് പാപപങ്കിലമായ മാനവജാതി നാശത്തിലേക്കു നീങ്ങികൊണ്ടിരിക്കുന്നു. ആയതിനാല്‍ ആ വലിയ വിപത്തില്‍  നിന്നും രക്ഷനേടുവാന്‍  സകല മാനവരാശിയുടെയും ഏക രക്ഷകനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക. 

 

ആദാമെന്ന  ആദ്യമനുഷ്യനാല്‍ പാപം ലോകത്തിലേക്കു വന്നതുമുഖാന്തരം സകല മനുഷ്യരും  പപത്തിന്റെ  ശമ്പളമായ നിത്യമരണം അഥവാ നരകത്തിനു യോഗ്യരായികൊണ്ടിരിക്കുമ്പോള്‍ ഒടുക്കത്തെ ആദാമായ ദൈവപുത്രനായ യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്നു മനുഷ്യര്‍ക്ക്  മരണത്തില്‍ നിന്നും പുനരുത്ഥാനവും തല്‍ഫലമായി നിത്യജീവനും വാഗ്ദാനം ചെയ്യുന്നു.

 

  സേഫ്ടിയുടെ  ഭാഗമായി ആള്‍ക്കാര്‍    സേഫ്ടിവെസ്റ്റ്‌  ധരിക്കാറുണ്ട് . ഇത്  ധരിച്ചിരിക്കുന്ന  വ്യക്തിയെ വേഗത്തില്‍ ദൂരത്തുനിന്നു  കാണുവാന്‍ കഴിയും . ഗലാത്യ ലേഖനത്തില്‍ വി.പൌലോസ് പറയുന്നു  "ക്രിസ്തുവിനോട്ചേരുവാന്‍ സ്നാനം  ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു". ഒരുവന്‍ ക്രിസ്തുവിനെ ധരിച്ചു കഴിഞ്ഞാല്‍ അവന്‍ പുതിയ സൃഷ്ടിയാണ്. പിശാചിന്റെ അംശമായ പഴയത്  അവനില്‍  നിന്നും കഴിഞ്ഞുപോയി. ഇപ്പോള്‍ സകലവും പുതുതായി. അങ്ങനെ ജീവന്റെ  പുതുക്കത്തില്‍ നടക്കുമ്പോള്‍ ലോകത്തിനും പിശാചിനും അറിയാം ഈ വ്യക്തി ദൈവത്തിന്റെ വകയാണ്.

ഒരു വ്യക്തി യേശുവില്‍ വിശ്വസിച്ച്  സ്നാനം ഏല്‍ക്കുമ്പോഴാണ് യേശുവിനെ ധരിക്കുന്നത് . ഒരാള്‍ക്കു പകരമായി (on behalf of other person) മറ്റൊരാള്‍ക്കു  സ്നാനനപെടുവാനും  സ്നാനനപ്പെടുത്തുവാനും  ബൈബിള്‍ അനുവദിച്ചിട്ടില്ല. കാരണം രക്ഷ വ്യക്തിപരമാണ് .

 

ദൈവത്തിനുള്ളതിനെ  ദൈവം പ്രത്യേകിച്ച് വേലികെട്ടി സുക്ഷിക്കും. ഒരിക്കല്‍ സാത്താന്‍ ഭൂമിയിലോക്കെയും ഊടാടി സഞ്ചരിച്ചിട്ട്  ദൈവത്തിന്റെ അടുക്കല്‍ വന്നു നില്‍ക്കുമ്പോള്‍ ദൈവം  ആദ്യം ചോദിച്ചകാര്യം നീ എന്റെ ദാസനായ ഇയ്യോബിന്മേല്‍  ദൃഷ്ടിവച്ചുവോ?. സാത്താന്‍ പറയുന്നു "നീ അവനും അവന്റെ വീട്ടിനും  അവനുള്ള സകലതിനും ചുറ്റും വെളികെട്ടിട്ടില്ലയോ" അങ്ങനെയെങ്കില്‍ ദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തുവിന്റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുപ്പു പ്രാപിച്ച വ്യക്തിയെ ദൈവം വേലികെട്ടി പിശാചിനു തൊടാന്‍  പറ്റാത്ത വിധത്തില്‍ സുക്ഷിച്ചിരിക്കുകയാണ്.അങ്ങനെ യേശുക്രിസ്തുവില്‍  രക്ഷിക്കപ്പെട്ട വ്യക്തിയെക്കുറിച്ചാണ്  സങ്കീര്‍ത്തനത്തില്‍ പറയുന്നത് "നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടത്തിനു നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു  കല്പ്പിച്ചിട്ടുണ്ട്"

 

രക്ഷപ്രാപിപ്പാന്‍ ഈ ലോകത്തില്‍ യേശുക്രിസ്തുവില്‍കൂടെയല്ലാതെ വേറൊരു വ്യക്തിയില്‍ കൂടെയും സാധിക്കുകയില്ല. "മറ്റൊരുത്തിനിലുംരക്ഷ് ഇല്ല. നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമമില്ല " ( Act 4:12).

 

പാപത്തില്‍ കുളിച്ചുകിടന്ന സോദോം പട്ടണത്തെ ദൈവം നശിപ്പിക്കുവാന്‍ തീരുമാനീച്ചപ്പോള്‍ അബ്രഹാമിന്റെ പൌത്രനായ ലോത്തിനോടു  ദൈവം പറഞ്ഞു "ഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കാതിരിക്കാന്‍  എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന രണ്ടു പുത്രിമാരെയും  കൂട്ടികൊണ്ടു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു". പക്ഷേ ആ മുന്നറിപ്പ്  കാര്യമായി  എടുക്കാതെ അവിടെ താമസിച്ചപ്പോള്‍ യഹോവ അവനോടു കരുണ ചെയ്കയാല്‍ ദൈവം അവരെ കൈപിടിച്ച് പട്ടണത്തിന്റെ പുറത്തുകൊണ്ടുപോയി ആക്കി. അവരെ പുറത്തുകൊണ്ടുവന്ന ശേഷം ദൈവം പറഞ്ഞു "ജീവരക്ഷക്കായി ഓടിപ്പോക, പുറകോട്ടു നോക്കരുത്, ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുത്, നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഓടിപ്പോക എന്നു പറഞ്ഞു". പക്ഷേ ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കി ഉപ്പ്  തുണായിനില്‍ക്കുന്നത് ഇന്നും അവിടെ കാണുവാന്‍ കഴിയും. അതുമാത്രമല്ല ലോത്തിന്റെ ജിവിതം തീര്‍ത്തും പരാചയമായിരുന്നു. ശപിക്കപ്പെട്ട രണ്ട് തലമുറ അവനില്‍ നിന്നും ഉണ്ടായതായി ദൈവവചനം പറയുന്നു.

 

എന്നാല്‍ ബൈബിള്‍ വേറൊരാളെക്കുറിച്ചു പറയുന്നു, രാഹാബ് . അവള്‍ വേശ്യ ജീവിതം നയിച്ചവളാണ്. എന്നാല്‍ യോശുവ അയച്ച ഒറ്റുകാര്‍ അവളോടു പറഞ്ഞതു പോലെ അവള്‍ താമസിച്ചിരുന്ന കോട്ടമതിലിന്റെ  കിളിവാതില്‍ അവള്‍ ഒരു ചുവപ്പ് ചരട് അടയാളമായി കെട്ടുകയും അങ്ങനെ യിസ്രായേല്‍ ജനം യരിഹോ പിടിച്ചടക്കിയപ്പോള്‍  ഈ  സ്ത്രിയെയും കുടുംബത്തെയും രക്ഷിക്കുകയും ചെയ്തു.

ഇന്നും പാപത്തില്‍ ജീവിക്കുന്ന  അനേകര്‍ യേശുവിന്റെ രക്ഷയുടെ മാര്‍ഗ്ഗം സ്വീകരിച്ചു രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഈ ലോകത്തിന്റെ സുഖസൗകര്യങ്ങളില്‍ കഴിയുന്നവര്‍ പാരമ്പര്യത്തിനു മുന്‍തൂക്കം കൊടുത്ത്  ജീവിതത്തെ പാപത്തില്‍ തന്നെ കഴിച്ചു കൂട്ടി നിത്യനാശത്തിലേക്കു പോകുന്നു.

 

നാശത്തില്‍നിന്നും രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗം കാണിച്ചു തന്നിട്ടും ഈ    സേഫ്ടി മുന്നറിയിപ്പ്  വകവയ്ക്കാതെ മുമ്പോട്ടു്പോകുന്ന മനുഷ്യ നീ മരിച്ചതിനുശേഷം ആര്‍ക്കും നിന്നെ ഒരു കര്‍മ്മമാര്‍ഗ്ഗത്തില്‍ക്കുടെയും സ്വര്‍ഗ്ഗത്തിലെത്തിക്കുവാന്‍ കഴികയില്ല. ഒരിക്കലും മോചനം പ്രാപിക്കുവാന്‍ കഴിയാത്ത നിത്യ നരകത്തിലേക്ക് പോയ്ക്കൊണ്ടിരിക്കൂകയാണന്ന്‍   ഓര്‍ക്കുക ! എത്ര ഭയങ്കരം!

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,736

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 495558 Website Designed and Developed by: CreaveLabs