പതിനായിരങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്വര്‍ഗ്ഗമാര്‍ഗത്തിലേക്ക് നയിച്ച മലങ്കരയുടെ സ്വര്‍ണ്ണ നാവുള്ള മാര്‍ത്തോമ്മാ സഭ വലിയ മെത്രോപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഇനി ഓര്‍മ്മകളില്‍ മാത്രം .
എക്യൂമെനിസത്തിന്റെ വക്താവും വേദ വിചിന്തന പ്രഘോഷകനുമായ മാര്‍ ക്രിസോസ്റ്റം, സഭ മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കെന്നു വിശ്വസിച്ചു.നര്‍മ്മ രസം തുളുമ്പുന്ന പ്രഭാഷണങ്ങള്‍ ആരെയും ആകര്‍ഷിച്ചിരുന്നു.......സര്‍വ്വ ജനത്തിനും സമ്മതനായ ലോക ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടുന്ന വ്യക്തിത്വം ആയിരുന്നു മാര്‍ ക്രിസോസ്റ്റം തിരുമേനി .
കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി . രാത്രി 1.15നാണ് മെത്രോപ്പോലീത്തയുടെ അന്ത്യം.......വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇരിവിപേരൂര്‍ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് ജനനം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.......