രണ്ടു വർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം നോർത്ത് കരോലിനൻ പാസ്റ്റർ ആൻഡ്രൂ ബ്രൺസൺ തുർക്കിയില്‍ നിന്നും ജയിൽ മോചിതനാകുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ അമേരിക്കയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
.ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നതായി ആരോപണ വിധേയനായി തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളുമായി മാസങ്ങളോളം ലോക ശ്രദ്ദ ആകര്‍ഷിച്ച പാസ്റ്റര്‍ ബ്രൺസൺ, ട്രംപ് ഭരണകൂടത്ത്തിന്റെ നിരന്തര പരിശ്രമത്താല്‍ ,ഭവനത്തിലേക്കു കൊണ്ടുവരാൻ തുർക്കിയിലെ ഉദ്യോഗസ്ഥരുമായി കരാർ ഉണ്ടാക്കുകയായിരിന്നു.
ബ്രൂൺസൻ കുടുംബത്തിനും ഉന്നത അമേരിക്കൻ ഭരണകൂട അധികാരികൾക്കും വ്യക്തിഗതമായ അഭിപ്രായമുണ്ട്: ബ്രുൺസൺ "ഒരു മഹാനായ ക്രിസ്തീയ കുടുംബാംഗവും നല്ല മനുഷ്യനുമാണ്". "അദ്ദേഹം വളരെയധികം കഷ്ടപ്പെടുന്നു." എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂലൈ 28 ന് ട്വീറ്റ് ചെയ്തു
വെള്ളിയാഴ്ച വാർത്തകൾ കേൾക്കുമ്പോൾ ട്രംപ് ട്വീറ്റ് ഇപ്രകാരം ചെയ്തു "എന്റെ വിചാരങ്ങളും പ്രാർത്ഥനകളും പാസ്റ്റർ ബ്രൺസനൊപ്പമാണ്, ഉടൻ തന്നെ അദ്ദേഹം സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു!"
തുർക്കി ദീർഘകാലം ബ്രൂൺസനെ ജയിലില്‍ സൂക്ഷിച്ചതെന്തിനാണ്?
ബ്രൂസൺ 20 വർഷത്തിലേറെയായി തുർക്കിയിൽ ജീവിച്ച ഒരു സഭയുടെ പാസ്റ്റര്‍ ആണ്. 2016 ഒക്റ്റോബർ 7 നാണ് ഇദ്ദേഹത്തെ പിടികൂടിയത്. ഇയാൾ ഒരു ചാരൻ ആണെന്നും തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും അവകാശപ്പെട്ട തുർക്കി അധികാരികൾ അദ്ധേഹത്തെ വീട്ടുതടങ്കലിൽ വെക്കാൻ തീരുമാനിച്ചു.
ഈ പാസ്റ്റര്‍ നേരിടേണ്ടിവന്ന അവസാന വിചാരണയിൽ, തന്റെ ജീവിതകാലം മുഴുവൻ ജയിലിൽ ചെലവഴിക്കേണ്ടതായിരുന്നു. എന്നാൽ, ഒക്ടോബർ 12 ന് തുർക്കിയിൽ നടന്ന വിചാരണയുടെ സമയത്ത്, മൂന്നു സാക്ഷികളും പാസ്റ്ററെക്കുറിച്ച് അവരുടെ തെറ്റായ പ്രസ്താവനകൾ പിന്‍വലിച്ചു. അത് പാസ്റ്റര്‍ ബ്രൂൺസന്‍റെ മോചനത്തിന് വഴിയൊരുക്കി