രക്ത സാക്ഷിയായ പിതാവിന്റെ ചിത്രത്തിന്റെ മുന്‍പില്‍ മകന്‍ : REUTERS
ലിബിയൻ കടൽ തീരത്ത് ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരമായി ശിരഛേദം ചെയ്ത 20 ഈജിപ്ഷ്യൻ- ക്രിസ്തീയ വിശ്വാസികളുടെ മൃതദേഹങ്ങൾ ഈജിപ്തിലെത്തിച്ചു.
ഈജിപ്ഷ്യൻ അറ്റോർണി ജനറൽ നബിൽ സഡക്കിന്റെ അഭ്യർത്ഥന പ്രകാരം ലിബിയൻ അറ്റോർണി ജനറൽ അബ്ദുൾ ഖാദർ ജുമാ റിഡ്വാൻ മൃതദേഹം വിട്ടു നല്‍കുമെന്നു ഉറപ്പു നല്‍കിയിരുന്നു.ലിബിയയിലെ സിര്‍ത്തെ നഗരത്തിലെ ബീച്ചിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ലിബിയയിലെ മിസ്രാത്ത യില്‍ നിന്നും രണ്ടു വിമാനങ്ങളിലാണ് മൃതദേഹം കൊണ്ടുവന്നത്.കോപ്ടിക് സഭയുടെ ഈജിപ്തിലെ തലവനായ പോപ് തവദ്രോസ് രണ്ടാമന്‍ ഭൌതിക ശരീരം ഏറ്റു വാങ്ങുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. രക്ത സാക്ഷി കളായ രണ്ടു ഇളയ സഹോദരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന ബഷീര്‍ എസ്തഫനോസ് എന്ന ജേഷ്ടന്‍ പറഞ്ഞു “ഞങ്ങളുടെ നാട്ടിലെ എല്ലാ ക്രൈസ്തവരും കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു....ഇവര്‍ക്കായി”
2016 ഒക്ടോബറിൽ രക്തസാക്ഷികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ലിബിയ സ്ഥിരീകരിച്ചു. ഇതിനിടെ, കൊല്ല പ്പെട്ട പതിമൂന്നു പേരുടെ ജന്മ സ്ഥലമായ അൽ-ഓറില്‍ ഒരു പുതിയ പള്ളി പണിയുക വഴി ഈജിപ്തിലെ കോപ്റ്റിക് സമൂഹം രക്തസാക്ഷികളെ ആദരിച്ചു.
ഈജിപ്തിലെ ഭരണകൂടം ഫണ്ടുചെയ്തിട്ടുള്ള ഈ പള്ളിയിൽ സന്ദര്‍ശകാരുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
"മൂന്ന് വർഷങ്ങൾക്ക് മുമ്പ് ലിബിയയിൽ കൊല്ലപ്പെട്ട ഞങ്ങളുടെ രക്തസാക്ഷികളെ ഇന്ന് ഓർക്കുന്നു," ബിഷപ്പ് പറഞ്ഞു. " തട്ടിക്കൊണ്ടുപോയി അപമാനിക്കപ്പെട്ടും കഴുത്തില്‍ കത്തി പിടിച്ചു , തങ്ങളുടെ വിശ്വാസത്തെ നിഷേധിക്കാൻ ഭീഷണിപ്പെടുത്തി...നാല്‍പ്പതു ദിവസങ്ങള്‍ . എന്നാൽ ഞങ്ങളുടെ സഭയുടെ ചരിത്രത്തിലെ എല്ലാ കാലഘട്ട ത്തിലും ജീവന്‍ കൊടുത്ത രക്തസാക്ഷികളെപ്പോലെ അവർ ക്രിസ്തുവിനു മുറുകെ പിടിച്ചു .സാഹചര്യങ്ങള്‍ എത്രമാത്രം ഭയനകമായാലും ക്രിസ്തീയവിശ്വാസ വിശ്വാസം കൈവിടാതിരിക്കാ ന്‍ നല്ല മാതൃകയാണവര്‍..”
21 ധീര രക്ത സാക്ഷികളുടെ ചിത്രം സഭയുടെ മുൻപിൽ വിശ്വാസത്തിനു വേണ്ടി അവ ര്‍ നല്‍കിയ അന്തിമ വിലയുടെ ഒരു ഓർമ്മപ്പെടുത്തലായി പ്രദർശിപ്പിച്ചു. . 2016 ഡിസംബറിനു ശേഷം ഈജിപ്ഷ്യൻ മണ്ണിൽ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട
120 ഓളം കോപ്റ്റിക് ക്രൈസ്തവരെ മെത്രാൻ ഓർമ്മിപ്പിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് കഴുത്തറുത്ത 21 ക്രിസ്ത്യൻ പ്രവാസികൾ, ഒരാള്‍ ഘാനിയൻ, മറ്റുള്ളവർ ഈജിപ്ഷ്യൻ. അൽ-അൗറിലെ മിന്യാ ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു പതിമൂന്ന് പേർ. 500-ൽ അധികം കോപ്റ്റിക് ക്രിസ്ത്യാനികള്‍ മിനിയയില്‍ നിന്ന് ബിഷപ്പ് ബെവനോഷ്യസിന്റെ നേതൃത്വത്തിൽ പുതിയ പള്ളിയുടെ സമര്‍പ്പണ ശുശ്രൂഷയ്ക്കായി എത്തിച്ചേർന്നിരുന്നു.
പരമ്പരാഗത കോപ്റ്റിക് ഓർത്തഡോക്സ് ശൈലിയിലുള്ള ഉയർന്ന ടവറുള്ള വിശാലമായ കെട്ടിടംമാണ് പുതിയ ദേവാലയം , ഈജിപ്ത് ഭരണകൂടം 2015 ഫെബ്രുവരിയിൽ ധനസഹായം നൽകി. ഇസ്ലാമിക് സ്റ്റേറ്റ് കൊലയാളികൾ ക്രൈസ്തവരെ വധിച്ച വാര്‍ത്ത വന്നയുടെന്‍ പ്രസിഡന്റ് അൽ സിസി ഒരു പുതിയ പള്ളിക്ക് വാഗ്ദാനം ചെയ്യുകയായിരുന്നു .6,000 ജനസംഖ്യായുള്ള ഗ്രാമത്തിലെ 2,500 ക്രിസ്ത്യാനികൾക്ക് ഒരു പുതിയ പള്ളി.
SAT-7 ടെലി അവതാരകൻ. അഭിമുഖത്തിൽ രക്തസാക്ഷികളുടെ സഹോദരന്മാരായ , ബിഷോയ്, ശമുവേൽ എന്നിവര്‍ തങ്ങളുടെ സഹോദരങ്ങളുടെ ധീര രക്ത സാക്ഷിത്വം അഭിമാനപുരസരം പങ്കുവെച്ചത് എടുത്തുപറഞ്ഞു. .കമലേൽ അവരുടെ കൊലപാതകികൾക്ക് വേണ്ടി പ്രാർഥിച്ചു: ", അവരുടെ അറിവില്ലായ്മയും തെറ്റായ പഠിപ്പിക്കലുകളും വിട്ടു രക്ഷ പ്രാവിക്കുവാന്‍ ദൈവമേ, അവരുടെ കണ്ണുകൾ തുറക്കേണമേ..”