ലുധിയാന: ഡിസംബർ 9 ന് ലുധിയാനയില്‍ പാസ്‍റ്ററെ സുവിശേഷവിരോധികൾ ആക്രമിച്ചു. ന്യൂഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന് തീയ്ക്കിരയാക്കിത്തിനു പുറമേ ഓഖ്‌ലയിലെ ഫാത്തിമമാതാ ദേവാലയത്തിനു നേരേ കല്ലേറ് ആക്രമണവും കഴിഞ്ഞ ദിവസം നടന്നിരുന്നു. ദില്‍ഷാദ് ഗാര്‍ഡൻ ദേവാലയം തീയിട്ടവരെ തക്കസമയത്ത് അറസ്റ്റു ചെയ്തിരുന്നെങ്കിൽ ഓഖ്‌ലയിലെ ദേവാലയത്തിനുനേരേ അക്രമം ഉണ്ടാവുമായിരുന്നില്ലെന്ന് ആന്റോ ആന്റണി എം.പി പാര്‍ലമെന്റിൽ പറഞ്ഞു.ദേവാലയങ്ങള്‍ക്കെതിരെ അക്രമം നടത്തി മതസൗഹാര്‍ദം തകര്‍ക്കാൻ ചില സമൂഹവിരുദ്ധർ ശ്രമിക്കുന്നതായി ആന്റോ ആന്റണി കുറ്റപ്പെടുത്തി. ആരാധനാലയങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാർ നടപടിയെടുക്കണം. ക്രിസ്ത്യൻ ആരാധനാലയങ്ങള്‍ക്കുനേരേ ഡല്‍ഹിയിലുണ്ടായ അക്രമങ്ങൾ അപലപനീയമാണ്. കഴിഞ്ഞയാഴ്ചയാണ് ദില്‍ഷാദ് ഗാര്‍ഡനിലെ ദേവാലയം തീവെച്ച് നശിപ്പിക്കപ്പെട്ടത്. അതിന്റെ മുറിവുണങ്ങും മുമ്പേ ഓഖ്‌ലയിലെ ദേവാലയത്തിനുനേരേ അക്രമമുണ്ടായി. താനടക്കമുള്ള എം.പി.മാർ ദില്‍ഷാദ് ഗാര്‍ഡൻ സന്ദര്‍ശിച്ചിരുന്നു. ക്രൈസ്തവരുടെ വേദനയില്‍ ജാതിമതഭേദമെന്യേ പ്രദേശവാസികൾ പങ്കുചേര്‍ന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ മതസൗഹാര്‍ദത്തിന്റെ പ്രതിഫലനമാണ്. ആരാധനാലയങ്ങൾ ആക്രമിച്ച് മതസൗഹാര്‍ദം തകര്‍ക്കാൻ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാർ കര്‍ശന നടപടിയെടുക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, പി. കരുണാകരൻ, പി.കെ. ബിജു, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തെ പിന്തുണച്ചു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസര്‍ക്കാർ നടപടിയെടുക്കണമെന്ന് ഇ. അഹമ്മദ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സഭ ബഹളമയമായതോടെ, മറുപടി പറയാൻ സ്പീക്കർ ആഭ്യന്തരമന്ത്രിയെ വിളിക്കുകയായിരുന്നു.(ഗുഡ്ന്യൂസ്)
പാസ്റ്റർ ആക്രമിക്കപ്പെട്ടു, ഉത്തരേന്ത്യയിൽ വിശ്വാസികൾ ആശങ്കയിൽ.
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.