കേരളത്തില്‍ പക്ഷിപ്പനി

Voice Of Desert 10 years ago comments
കേരളത്തില്‍ പക്ഷിപ്പനി

ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്ന് സ്ഥിരീകരിച്ചു. കേന്ദ്ര മൃഗസംരക്ഷണമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയില്‍ കുമരകത്തും അയ്മനത്തും പക്ഷിപ്പനി ബാധിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ മൂന്നാഴ്ചയ്ക്കിടെ ഏതാണ്ട് 20,000 താറാവുകള്‍ ചത്തു. കുട്ടനാട് താലൂക്കിലെ തലവടിയില്‍ പന്ത്രണ്ടായിരത്തോളവും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് വില്ലേജില്‍ അയ്യായിരത്തോളവും ചത്തു. അയ്മനം കരീമഠത്ത് രഘു, അജയന്‍ എന്നിവരുടെ നാലായിരത്തോളം താറാവുകള്‍ ചത്തു. കുമരകത്ത് നെല്യാറ ജോസിന്റെ ബ്രോയിലര്‍ കോഴിവളര്‍ത്തല്‍ ഫാമില്‍ 100 കോഴികള്‍ ചത്തു. 750 കോഴികളാണ് ഫാമിലുണ്ടായിരുന്നത്. കുട്ടനാട്ടിലെ കൊല്ലത്തുകരി, മണിയാപറമ്പ്, തലയാഴം, വെച്ചൂര്‍ എന്നിവിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. താറാവുകള്‍ കൂട്ടത്തോടെ ചത്തുവീഴുന്ന അതിദയനീയമായ കാഴ്ചയാണെങ്ങും.

 

മേഖലയിലെ താറാവുകര്‍ഷകര്‍ കനത്തഭീതിയിലായി. കുട്ടനാട്ടില്‍നിന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും താറാവുകളെ കൊണ്ടുപോയിട്ടുണ്ട്. ഇതുവഴി രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരിക്കാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം കള്ളിക്കാട്ട് കുട്ടനാട്ടില്‍നിന്ന് കൊണ്ടുപോയ 22 താറാവുകള്‍ ചത്തതും പക്ഷിപ്പനിമൂലമെന്ന് സംശയിക്കുന്നു. കൂട്ടമരണത്തിന് ഇടയാക്കുന്ന എച്ച്5എന്‍1 ഇനത്തില്‍പ്പെട്ട ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസാണ് രോഗം പടര്‍ത്തിയത്. ചത്ത താറാവുകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വിശദമായ പഠനത്തിന് വിധേയമാക്കിയ ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബ് (എച്ച്എസ്എഡിഎല്‍) അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസ്ഥിരീകരണം. ദേശാടനപ്പക്ഷികളില്‍നിന്നാണ് രോഗം ഇവിടെ എത്തിയതെന്ന് സംശയിക്കുന്നു.

 

ആലപ്പുഴയില്‍ താറാവിറച്ചി വില്‍പ്പനയും കയറ്റുമതിയും നിരോധിച്ചു. അഖില കുട്ടനാടന്‍ കാര്‍ഷികമേഖല ഉള്‍പ്പെടുന്ന ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ച മൃഗഡോക്ടര്‍മാരുടെ അഞ്ചു ടീം കുട്ടനാടിന്റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രോഗം കണ്ടെത്തിയ ഒരു കിലോമീറ്റര്‍ പ്രദേശത്ത് കോഴികളെയും താറാവുകളെയും ചുട്ടുകൊല്ലാന്‍ നിര്‍ദേശം നല്‍കി. രോഗം പടര്‍ന്നുപിടിച്ച പ്രദേശങ്ങളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണവിധേയമാക്കും.

 

കുമരകത്തും അയ്മനത്തും പക്ഷിപ്പനി പടര്‍ന്ന സ്ഥിതിവിശേഷം കണക്കിലെടുത്ത് കോട്ടയം ജില്ലാ കലക്ടര്‍ അടിയന്തരയോഗം വിളിച്ചു. കുമരകം, അയ്മനം, തലയാഴം, വെച്ചൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ കോഴി- താറാവ് ഇറച്ചിവില്‍പ്പനയും ഉപയോഗവും രോഗം നിയന്ത്രണവിധേയമാകുന്നതുവരെ നിരോധിച്ചു. മനുഷ്യരിലേക്ക് രോഗം പടരുന്നത് അപൂര്‍വമാണെങ്കിലും അതിനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല. പനി, വിറയല്‍, ശ്വാസതടസ്സം, വയറുവേദന, വയറിളക്കം, വൃക്ക തകരാര്‍ തുടങ്ങിയവയാണ് രോഗബാധയെതുടര്‍ന്ന് മനുഷ്യനിലുണ്ടാകാവുന്ന ലക്ഷണങ്ങള്‍.ഗുരുതരസാഹചര്യം ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടറിയറ്റിലാണ് യോഗം. .(ദേശാഭിമാനി)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,470

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 482957 Website Designed and Developed by: CreaveLabs