ദോഹ :
ഇന്ന് ഡിസംബർ 18. ഖത്തർ ദേശീയ ദിനാഘോഷത്തിന് വർണ്ണാഭമായ തുടക്കം. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കലാ കായിക ആഘോഷ പരിപാടികൾക്ക് തുടക്കമായി. കര, നാവികസേന പരേഡും , വ്യോമസേനയുടെ ആകാശ പ്രകടനങ്ങളും രാവിലെ 9.30 ന് ആരംഭിക്കുന്നതിനാൽ പുലർച്ചെ 6 ന് തന്നെ കോർണിഷ് റോഡ് തുറക്കും. സ്വകാര്യ പാർക്കിംഗിനായ് 16 സ്ഥലങ്ങളിലായ് ക്രമീകരണങ്ങൾ ഉണ്ടെങ്കിലും മെട്രോ യാത്ര ഏറെ ഉചിതമായിരിക്കും. എയർ ഷോ കലാശകൊട്ട് കാണാൻ കോർണിഷിലെത്തുന്ന വർ കാലാവസ്ഥയ്ക്കു ചേർന്ന വസ്ത്രങ്ങൾ കരുതണമെന്നു ദേശീയ ആഘോഷ പരിപാടികൾക്കായുള്ള സുരക്ഷാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. "മികവിന്റെ മാർഗ്ഗം കഠിനമാണ് " എന്നതാണ് ദേശീയ ദിന മുദ്രാവാക്യം.
ആധുനിക ഖത്തർ സ്ഥാപകൻ ഷേഖ് ജാസിം ബിൻ മുഹമ്മദ്, രക്തസാക്ഷിത്വം വരിച്ച തന്റെ മകൻ ഷേഖ് അലി ബിൻ ജാസ്സി മിനെ സ്മരിക്കുന്ന കവിതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ദേശീയ മുദ്രാവാക്യം സ്വീകരിച്ചത്. മികവിന്റെ പാത ശ്രേഷ്ഠമാണ്. പഴയ തലമുറയുടെ വീരേതിഹാസങ്ങൾ ദുർഘടങ്ങളിൽ പ്രചോദനമാകണമെന്ന് യുവ തലമുറയെ ഓർപ്പിക്കുന്നു.