ചങ്ങനാശേരി: നാലു കോടിയിൽ സുവിശേഷകർക്ക് നേരെ അക്രമണം. മഞ്ഞാടി കാരുണ്യ ക്യാൻസർ കെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പരസ്യയോഗം നടത്തുകയും ട്രാക്ടുകൾ വിതരണം ചെയ്യുകയും ചെയ്ത വിവിധ സഭകളിൽ നിന്ന് പ്രവർത്തിക്കുന്ന ദൈവദാസൻമാരെയാണ് ഇന്ന് സുവിശേഷവിരോധികൾ തടഞ്ഞുവെച്ച് ഉപദ്രവിക്കുകയും അകാരണമായി മർദിക്കുകയും ചെയ്തത്. പാ ജോയി കുട്ടി (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ) ,സുവിശേഷകൻ ബേബിച്ചൻ (എ.ജി ചങ്ങനാശ്ശേരി) തുടങ്ങിയവർക്കാണ് മർദ്ദനം ഏറ്റത്.സംഭവത്തിൽ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ അപലപിച്ചു.
പി സി ഐ ചങ്ങനാശ്ശേരി യൂണിറ്റ് സെക്രട്ടറി റിട്ട എസ് ഐ പാസ്റ്റർ പീറ്റർ, വൈസ് പ്രസിഡന്റ് പാസ്റ്റർ റ്റോമിച്ചൻ മുഴവുങ്കൽ തുടങ്ങിയവർ വിഷയത്തിൽ ശക്തമായി ഇടപെടുകയും അധികാരികളുമായി ബന്ധപ്പെടുകയും ചെയ്തതിന്റെ ഫലമായി സംഘർഷം നടന്ന സ്ഥലത്ത് പൊലീസ് അധികാരികൾ ഉടെൻ എത്തുകയും പ്രശ്നത്തിൽ ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഈ വിഷയുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി പ്രയർ സിറ്റി ചർച്ചിൽ വൈകിട്ട് പ്രത്യേക പ്രാർത്ഥന നടന്നു.