പാലക്കാട് : എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്ക് അടുത്ത് പുളിന്താനം സ്വദേശിയായ സണ്ണി ഐസക് ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ടു. 1992 കർത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു . 1994 വിശ്വാസ സ്നാനം സ്വീകരിച്ചതിനെ തുടർന്ന് കർത്താവിന്റെ വേലയോടുള്ള തന്റെ ഹൃദയത്തിലെ ആഗ്രഹം നിമിത്തം നോർത്തിന്ത്യയിൽ പോയി ദൈവവചനം പഠിക്കുവാനും അനന്തരം നോർത്ത് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ സുവിശേഷ പ്രവർത്തനത്തിലായിരുന്നു പാസ്റ്റർ സണ്ണി ഐസക് കേരളത്തിലുള്ള സുവിശേഷ വേലയോടുള്ള തന്റെ താല്പര്യം കൊണ്ട് 2000 ത്തിൽ മടങ്ങിവരികയും മലബാറിൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച്, ന്യൂ ഇന്ത്യ തുടങ്ങിയ സഭകളോട് ഉള്ള ബന്ധത്തിൽ കുടുംബമായി കർത്താവിന്റെ വേല ചെയ്ത പാസ്റ്റർ സണ്ണി ഇപ്പോൾ ഐ.പി.സി മലബാർ മേഖയുടെ സഹായത്താൽ പാലക്കാട് ജില്ലയിൽ 1PCചിറ്റൂർ സെന്ററിൽ ചിറ്റൂർ കോളേജ് പടിയിൽ ഒരു വാടകവീട്ടിൽ താമസിച്ച് സുവിശേഷ പ്പ്രവർത്തനം ചെച്ചിത് വരികയായിരുന്നു. 15 ലധികം വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കുന്നുണ്ട് .ഈ വേല സ്ഥലത്തിന് മലബാർ മേഖല നല്കുന്ന സഹായം ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് നല്കുന്നതാണ്.നല്ലൊരു സുവിശേഷം പ്രവർത്തകനു,പ്രാർത്ഥന മനുഷ്യനുമായ പാസ്റ്റർസണ്ണി ഐസക് IPC ചിറ്റൂർ സഭയിലെ ശുശ്രൂഷകനും, U G M പാലക്കാട് ജില്ലാ കോഡിനേറ്റർ എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇന്നലെ ചിറ്റൂരിൽ നടന്ന ആരാധനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് ബസ്സിൽ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ ആലത്തൂരിനും വടക്കഞ്ചേരിക്കും ഇടയിൽ അഞ്ചുമൂർത്തിമംഗലം എന്ന സ്ഥലത്ത് വച്ചുണ്ടായ ബസ് ആക്സിഡന്റെ നെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ഈ ലോകത്തോട് യാത്ര പറഞ്ഞ് നിത്യതയിൽ പ്രവേശിച്ചത്. കർത്താവിന്റെ ദാസി റിനാ, ഏക മകൻ ജെറി ഓർത്ത് ദൈവമക്കൾ പ്രാർത്ഥിക്കണം.
ഇന്ന് വൈകുന്നേരം വാണിയംകുളത്ത് ഭവനത്തോട് ഉള്ള ബന്ധത്തിൽ ശുശ്രൂഷകൾ നടത്തി രാവിലെ 7 മണിക്ക് വടക്കഞ്ചേരിയിൽ ചിറ്റൂർ സെന്റെറിനോട് ഉള്ള ബന്ധത്തിൽ ശുശ്രൂഷകൾ പാലക്കാട് നോർത്ത് സോണലും തുടർന്നുള്ള ശുശ്രൂഷകൾ മലബാർ മേഖലയുടെ ചുമതലയിൽ നടത്തി വള്ളിയോട് സെമിട്രിയിൽ രാവിലെ 10.30 ശുശ്രൂഷകൾ അവസാനിപ്പിക്കതക്ക രീതിയിൽ ക്രമികരണങ്ങൾ ചെയ്യിത് വരുന്നു.
ഐപിസി മലബാർ മേഖല ഈ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നു. മലബാറിലുള്ള എല്ലാ ദൈവമക്കളും കർത്താവിന്റെദാസന്മാരും ഈ കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യണം. മലബാറിലെ എല്ലാ ശൂശ്രൂഷകന്മാരു, ദൈവമക്കളു ശുശ്രൂഷകളിൽ പങ്കെടുത്ത് കുടുംബത്തെ ധൈര്യപ്പെടുത്തുകയും, പ്രാർത്ഥിക്കുകയും ചെയ്യണം.(WhatsApp Message)