മരണത്തെ ലാഭമായി കണ്ട അമ്പിക ചേച്ചി

Voice Of Desert 6 years ago comments
മരണത്തെ ലാഭമായി കണ്ട അമ്പിക ചേച്ചി

മനുഷ്യന്‍ മരണത്തെ കാണുന്നത് വലിയ നഷ്ടമായാണ്. എന്നാല്‍ മരണത്തെ ലാഭമായി കണ്ട ചിലരെങ്കിലുമുണ്ട്. യേശുവിന്റെ അപ്പോസ്തലനായിരുന്ന പൌലോസ് അവരിലൊരുവനായിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഭക്തര്‍  ഇല്ലാതായ ഈ കാലഘട്ടത്തില്‍, തികച്ചും ഭക്തയായ  ഒരു മാന്യസഹോദരിയുടെ സംസ്കാര ശുശ്രൂഷയില്‍ പങ്കാളിയകുവാന്‍ ഈയുള്ളവന് ഭാഗ്യം ലഭിച്ചു.

അനുശോചന സന്ദേശങ്ങളില്ല. ഫ്ലെക്സും ബാനറുമില്ല, ലൈവ് സ്ട്രീമും വീഡിയോയുമില്ല. ഗായക സംഘമില്ല, എന്തിനേറെ ചരമക്കുറിപ്പുപോലും അടിച്ചിട്ടില്ല. കുറഞ്ഞ പക്ഷം ഇന്നത്തെ പേപ്പറില്‍ ചരമക്കോളത്തില്‍ പ്രതീക്ഷിച്ചു. അതും കണ്ടില്ല. മരിച്ച് അഞ്ചുമണിക്കൂറിനകം ശരീരം സംസ്ക്കരിക്കപ്പെട്ടു. മരിക്കുന്നതിനു ഏറെ നാളുകള്‍ക്ക്ല് മുമ്പുള്ള തന്‍റെ ആഗ്രഹപ്രകരമാണ് കാര്യങ്ങള്‍ ചെയ്തത്. സമ്പത്തിന്‍റെ  മടിത്തട്ടില്‍ കിടന്നിട്ടും ഇത്ര ലാളിത്യത്തോടെ കാര്യങ്ങള്‍ ചെയ്യുവാന്‍ ഭര്ത്താവ് ഗോപിയേട്ടനും വിമുഖത കാട്ടിയില്ല. അവര്‍ പ്രാപിച്ച ആത്മീയ ദര്‍ശനമാണതിന് അവരെ സഹായിച്ചത്.  ഞാനുള്‍പ്പെട്ട ആത്മീയ സമൂഹം മരണശേഷം കാട്ടിക്കൂട്ടുന്ന ആര്ഭാടങ്ങള്‍ക്ക്  അതിരുകളില്ല. മനുഷ്യര്ക്ക്  വിളങ്ങേണ്ടത്തിന് ഏതറ്റം വരെ പോകാനും വിശ്വാസികള്‍ തയ്യാറാകുന്ന ഈ കാലത്ത്, വേറിട്ട ഒരു അനുഭവമായിരുന്നെനിക്കിത്.     

എന്‍റെ  പ്രിയ സുഹൃത്ത്‌ അനുമോദിന്‍റെ  മൂത്ത സഹോദരി അമ്പികചേച്ചി ഇന്നലെ നിത്യ സന്തോഷത്തിലേക്ക് ചേര്‍ക്കപ്പെട്ടു. ചില വര്ഷ‍ങ്ങളായി ഹൃദ്രോഹി ആയിരുന്നെങ്കിലും രോഗസൌഖ്യത്തിനായി ഈ ലോകത്തിലെ  വൈദ്യന്മാരില്‍ ആശ്രയിക്കാതെ പരമവൈദ്യനായ കര്ത്താവില്‍  മാത്രം ആശ്രയിച്ച ഒരു ഭക്തയായിരുന്നു അംബിക ചേച്ചി. ചില നാളുകളായി താന്‍ അനുഭവിച്ചുകൊണ്ടിരുന്ന ശാരീരിക വ്യഥയേക്കാള്‍ സ്വര്‍ഗീയ  പ്രത്യാശ മാത്രം തന്നെ ഭരിച്ചുകൊണ്ടിരുന്നു. ദൈവ ശബ്ദത്തിന് അനുസരണക്കേട്‌ കാണിക്കാതിരുന്ന ഈ കുടുംബം അവര്ക്ക് ലഭിച്ച സന്തോഷം അനേകരിലേക്ക് പകര്ന്നു കൊണ്ടിരുന്നു. യേശുവില്‍ വസിക്കുന്നവര്‍, ആശ്രയിക്കുന്നവര്‍ അവിടുത്തെ കരം പിടിച്ച് മരണവാതില്‍ കടക്കുമ്പോള്‍ അവര്ക്കായി ഒരുക്കപ്പെട്ടിരിക്കുന്നത് നിത്യ സന്തോഷമാണ്. അത് ഇന്നത്തെ ജീവിതം പോലെയല്ല. കഷ്ട്ടതയും കണ്ണീരും രോഗവും ദുഃഖവുമില്ലാത്ത ആ ലോകത്തില്‍ നാം യേശുവിനോട് കൂടെ ആയിരിക്കും. അതുകൊണ്ടാണ് “എനിക്ക് മരിക്കുന്നത് ലാഭം” എന്ന് പൌലോസ് പറയുന്നത്.  ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ യേശുവിന്റെ് കരംപിടിച്ച് നടക്കുന്നവരെയാണ് മരണാനന്തരം നിത്യ സന്തോഷത്തിലേക്ക് യേശു കരം പിടിച്ച് കയറ്റുന്നത്. യഥാര്ത്ഥ  ഭക്തയായി ജീവിച്ച അംബിക ചേച്ചിക്ക് ഈ ബോധ്യം ഉണ്ടായിരുന്നു. അത് അവരുടെ ജീവിതത്തിലും ഒടുവില്‍ മരണത്തിലും സാക്ഷ്യമായി. ദൈവം സ്പര്‍ശിച്ച ആ ജീവിതത്തിനു മുമ്പില്‍ ഈ കുഞ്ഞനിയന്റെ  സ്നേഹ  സ്മരണ  

തൃശൂര്‍ എലൈറ്റ് ഗാര്‍ഡന്‍സില്‍ താമസിക്കുന്ന  സുവിശേഷകനായ പാസ്റ്റര്‍ ഗോപിനാഥിന്റെ ഭാര്യയാണ് അംബിക .  മകന്‍ :എബിന്‍ (യു എസ് എ )മകള്‍ :സിബി                                                                                                                                                                                                                                        


  ബെന്നി വര്‍ഗിസ് . —

POST WRITTEN BY
ബെന്നി വര്‍ഗിസ് .

3,863

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 471008 Website Designed and Developed by: CreaveLabs