നല്ല ശമര്യാക്കാരന്‍- മാത്യൂ സാമുവേല്‍(www.tehelka.com)

Voice Of Desert 8 years ago comments
നല്ല ശമര്യാക്കാരന്‍- മാത്യൂ സാമുവേല്‍(www.tehelka.com)

ഞാന്‍ തിരുവനന്തപുരത്തെ നികുന്ജം ഹോസ്റ്റലില്‍ താമസിക്കുന്ന സമയം. 18, 19 വയസ്സ് കാലഘട്ടം. അന്നവിടെ എഞ്ചിനീയറിംഗ് പരിശീലനം ഒക്കെയായി എടത്വയില്‍ നിന്നുള്ള ഒരു NRI പയ്യന്‍ റോയ് ഉണ്ടായിരുന്നു.. രാവിലെ തന്നെ പ്രാര്‍ത്ഥന ആണവന്‍, പ്രാര്‍ഥിക്കുന്നത് എന്താന്നു വെച്ചാല്‍, 'ഇന്നെനിക്ക് ആരെയേലും സഹായിക്കാന്‍ ദൈവം ഇടയാക്കണേ എന്നാണു'. ഉച്ചത്തില്‍ ആണ് പ്രാര്‍ത്ഥന. ഇതൊക്കെ കേട്ട് കൊണ്ട് അപ്പുറത്തെ റൂമിലെ വിനോദ് അവനു ഭക്ഷണം കഴിക്കാന്‍ കാശില്ല എന്നൊക്കെ പറഞ്ഞു റോയിയുടെ കയ്യില്‍ നിന്നും പണം പിടുങ്ങും.. ഇങ്ങനെ ഇവന്‍റെ പ്രാര്‍ത്ഥന മുതലാക്കിയവര്‍ ഒരുപാടാണ്‌.. ഇതൊരു കഥ

പിന്നെ പറയുകയാണേല്‍, മുംബയില്‍ സീല്‍ എന്നൊരു ആശ്രമം ഉണ്ട്, 1999-ല്‍ പാസ്റ്റര്‍ ഫിലിപ്പ് തുടങ്ങിയതാണ്‌ ഈ ആശ്രമം. അശരണര്‍ക്കും, അനാഥര്‍ക്കും, രോഗവ്യഥമൂലം കഷ്ടപെടുന്നവര്‍ക്കും ഒരു താങ്ങായി ആ ആശ്രമം ഇന്നും ഉണ്ട്. മുംബൈയിലെ ചേരികളില്‍ എയിഡ്സ് പിടിപെട്ടു മരണത്തോട് മല്ലിടിച്ചു നിരാലംബര്‍ ആയികിടന്നവരെ സീലിന്‍റെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചു.. ഈ രോഗബാധ കാരണം സമൂഹം മാറ്റിനിര്‍ത്തിയ കുട്ടികള്‍ക്ക് അന്നവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കി. മറ്റുള്ളവര്‍ക്ക് ഒരു മാതൃക ആയി അവരുടെ അജ്ഞത അകറ്റാന്‍ സ്വന്തം കുട്ടികളെ ഇവരുടെ കൂടെ ഇരുത്തിയാണ്‌ അദ്ദേഹം പഠിപ്പിക്കുന്നത് . അദ്ദേഹം ഇങ്ങനെ തന്‍റെ ജീവിതം ഇതിനായി ഉഴിഞ്ഞു വെക്കാന്‍ ഇടയായ ഒരു ജീവിത സന്ദര്‍ഭം പങ്കു വെക്കുക ഉണ്ടായി.. തെരുവില്‍ വലിച്ചെറിയുന്ന ഭക്ഷണത്തിനായി തെരുവ് പട്ടികള്‍ കടിപിടി കൂടുന്നതിന് ഇടയില്‍ നമ്മെ പോലെ ഒരു മനുഷ്യനും ഒരു നേരത്തെ ഭക്ഷണത്തിനായി അവരില്‍ ഒരാളായി നില്‍ക്കുന്ന കാഴ്ച. ആ ഒരു കാഴ്ച ഉളവാക്കിയ മാനസിക സംഘര്‍ഷം ആണ് ഈ ഒരു സംരഭത്തിലേക്കു അദ്ധേഹത്തെ നയിച്ചത്. ഇതിങ്ങനെ പ്രതിഫലേച്ചയില്ലാതെ തുടര്‍ന്ന് പോവുകയാണ്. ഏകദേശം 800ല്‍ അധികം അന്തേവാസികള്‍ അവിടെയുണ്ട് എന്‍റെ കൂടെ കോളേജില്‍ ജൂനിയര്‍ ആയി പഠിച്ച ബിജു അവിടുത്തെ ഒരു നടത്തിപ്പുകാരന്‍ ആണ്. അവന്‍ വഴി എനിക്കവിടം സന്ദര്‍ശിക്കാനും ഇവരുമായി ഇടപഴകാനും സാധിച്ചിട്ടുണ്ട്.

ആരെയേലും സഹായിക്കാന്‍ ദൈവം എനിക്ക് ഒരു അവസരം ഉണ്ടാക്കിതരണേ എന്ന് പ്രാര്‍ഥിച്ചിരുന്ന റോയിയും , അവനെ മുതലാക്കുന്ന വിനോദും അനുപൂരകങ്ങള്‍ ആണ്. കാരണം റോയ്ക്ക് പരീക്ഷക്ക് മാര്‍ക്ക് കിട്ടാന്‍ ആരെയേലും സഹായിച്ചാല്‍ മതിയായിരുന്നു, അതിപ്പോ ആരായാലും അവരുടെ ആവശ്യം എന്തായാലും എന്നൊന്നും പ്രശ്നമല്ല. ആ സഹായം അതങ്ങനെ തന്നെ വിനോദില്‍ തീരേണ്ട ഒന്നാണ്. പക്ഷെ സീല്‍ പോലുള്ള ആശ്രമങ്ങള്‍ നമ്മില്‍ നിന്നും നഷ്ടമായികൊണ്ടിരിക്കുന്ന മനുഷ്യത്വത്തിനെ കുറിച്ചുള്ള ഓര്‍മ്മപെടുത്തല്‍ ആണ്.

നമ്മുടെ നാട്ടില്‍, തലസ്ഥാനത്ത് ഒരു നാടോടി റോഡില്‍ ചോര വാര്‍ന്നു കിടന്നപ്പോള്‍ രക്ഷിക്കാന്‍ ആരും ഉണ്ടായില്ല. അവിടെ കാഴ്ചക്കാരായി നിന്നവര്‍ക്ക് ഒരടി മുന്നോട്ട് വന്നു അയാളെ സഹായിക്കാന്‍ തോന്നിയില്ല. മനുഷ്യത്വവും ഒരു തരത്തില്‍ കമ്പോളവത്കരിക്കപെട്ടിരിക്കുകയാണ്, ഈ ഒരു വ്യവസ്ഥിതിയില്‍ അതൊരു 'ചര്‍ച്ചാവിഷയം' മാത്രം ആയിരിക്കുന്നു.. 'നമുക്കിടയില്‍ നഷ്ടപെട്ട മനുഷ്യത്വവും, കരുണയും നമ്മള്‍ വീണ്ടെടുക്കണം എന്നൊക്കെ പ്രസംഗിക്കാന്‍ കൊള്ളാം എന്ന ഒരു ദയനീയ അവസ്ഥ.. ഈ മത്സര ഓട്ടത്തിന് ഇടയില്‍ സഹജീവിയെ കാണാന്‍ എവിടെ സമയം? ഞാനും നിങ്ങളും  ഉള്‍പെടുന്നവര്‍ കാഴ്ചക്കാര്‍ ആവുന്നു. സഹായിക്കാന്‍ ഇറങ്ങിയാല്‍ അതേ തുടര്‍ന്ന് ഉണ്ടാവുന്ന നിയമത്തിന്‍റെ നൂലാമാലകള്‍, പോലീസുകാരുടെ കണ്ണില്‍ ചോരയില്ലാത്ത ചോദ്യങ്ങള്‍ എന്നിവ ഇന്നും സാധാരണക്കാരന് ഒരു പ്രശ്നമാണ്. വ്യവസ്ഥിതിയെ പഴിക്കുമ്പോള്‍ ഇവരുടെ പങ്കു കൂടി നമ്മള്‍ നോക്കെണ്ടാതാണ്.. പോലീസുകാരെ അടച്ചു ആക്ഷേപിക്കുക അല്ല, അവരുടെ ചില പെരുമാറ്റ വിശേഷങ്ങള്‍ അവരെ ഇന്നും പൊതുജനത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. നമ്മള്‍ക്ക് അങ്ങനത്തെ പരിശീലനം ആണ് കിട്ടിയത് എന്ന് അവര്‍ പറഞ്ഞേക്കാം. പക്ഷെ, മനുഷ്യത്വമൊന്നും ഒരു പരിശീലന ക്ലാസില്‍ പോയി നേടേണ്ട കാര്യം ഒന്നും അല്ല. ജനമൈത്രി പോലീസ് പരിഷ്കാരങ്ങള്‍ ഒക്കെ എത്രത്തോളം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നു എന്നത് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ആലുവായിലൂടെ വണ്ടിയോടിച്ചു പോവുമ്പോള്‍ പോലീസ് പിടിച്ചു. വണ്ടി നിര്‍ത്തിയപ്പോള്‍ “സാര്‍” എന്ന് വിളിച്ചുള്ള അഭിസംബോധന കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. ഇങ്ങനെയൊക്കെ ആയോ എന്ന ഒരു ഞെട്ടല്‍ ആയിരുന്നു അത്. ഞാന്‍ പിന്നീടത് എന്‍റെ സുഹൃത്ത്‌ ബാബു പുത്തനങ്ങാടിയോട് പറഞ്ഞപ്പോള്‍ അത് നിങ്ങള്‍ ആയത് കൊണ്ടാണ് എന്നായിരുന്നു  മറുപടി. ചുരുക്കി പറഞ്ഞാല്‍ ക്ലാസ് ആണ് പ്രശ്നം. അതിവര്‍ നോട്ടത്തില്‍ അങ്ങ് ഉറപ്പിക്കുവാണ്, പോലീസുകാര്‍ മാത്രമല്ല, എല്ലാവരും..

ഈ ലോകം നന്നായി കാണാന്‍ നമ്മള്‍ എല്ലാവരും ചുറ്റുവട്ടത്തേക്ക് നോക്കേണ്ടി ഇരിക്കുന്നു. നമ്മുക്ക് ദുഖം വരുമ്പോള്‍ മാത്രം, ഇതെന്താണ് എനിക്കിങ്ങനെ വന്നത് എന്ന ഭാഷയില്‍ പരിതപിക്കുന്ന മാനസിക അവസ്ഥയിലേക്ക് എന്നും നമ്മള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ ഇത്പോലൊക്കെ തന്നെ പോവാനെ ഇടയുള്ളൂ. ഈ ഒരു ഇരട്ടത്താപ്പിന്‍റെ സന്തതി ആയിട്ടാണ് പ്രശ്നങ്ങള്‍ ഒക്കെ സങ്കീര്‍ണമാവുന്നത്. ‘അതവരുടെ പ്രശ്നം ആണല്ലോ, എന്‍റെ തടിക്ക് പിടിക്കുന്ന കാര്യം അല്ലാലോ’എന്ന ഒരു ന്യായം..

ഇതെവിടെ കൊണ്ട് തീരും ആവോ.. റോഡാപകടത്തില്‍ പെട്ട വഴിയാത്രക്കാരന്‍റെ കീശയിലെ നോട്ടിലായിരുന്നു എന്‍റെ കണ്ണ് എന്ന് അയ്യപ്പന്‍ പറഞ്ഞത് ഇതൊക്കെ കണ്ടും കേട്ടും കൊണ്ടാവും..


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,669

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 450038 Website Designed and Developed by: CreaveLabs