ഇറാഖിലെ യുദ്ധബാധിതമേഖലകളില്‍ നൂറോളം ഇന്ത്യക്കാര്‍

Voice Of Desert 10 years ago comments
ഇറാഖിലെ യുദ്ധബാധിതമേഖലകളില്‍ നൂറോളം ഇന്ത്യക്കാര്‍

ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖിലെ മൊസൂളില്‍ നിന്ന് 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

താരിഖ് നൂര്‍ അല്‍ ഹുദ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എവിടേക്കാണെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ബുധനാഴ്ച അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശമന്ത്രാലയത്തിലെ ഉന്നതരുമായി വിഷയം ചര്‍ച്ച ചെയ്തു. തട്ടിക്കൊണ്ടുപോയവരെ രക്ഷപ്പെടുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. ന്യൂഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

പതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാഖിലുണ്ട്. എന്നാല്‍ സംഘര്‍ഷ മേഖലകളില്‍ നൂറോളം പേര്‍ മാത്രമാണുള്ളതെന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കി. തിക്രിതില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്‌സുമാരുമായി ബന്ധപ്പെട്ടുവരുന്നുണ്ട്. ഇതില്‍ 44 പേരും മലയാളികളാണ്. പലരും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരോട് റോഡ്മാര്‍ഗം യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അക്ബറുദ്ദീന്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോകപ്പെട്ടവരെക്കുറിച്ച് പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ പഞ്ചാബ് ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം. എങ്ങനെയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടോ മറ്റേതെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടോ സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവരെ രക്ഷിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രസന്റ് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ സംഘടനകളുടെ സഹായവും സര്‍ക്കാര്‍ തേടുന്നുണ്ട്.

ബാഗ്ദാദിലെ ഇന്ത്യന്‍മിഷനെ ശക്തിപ്പെടുത്താന്‍ ഇറാഖിലെ മുന്‍ നയതന്ത്രപ്രതിനിധിയായ സുരേഷ് റെഡ്ഡിയെ അടിയന്തരമായി അവിടേക്ക് അയച്ചിട്ടുണ്ട്. ഇറാഖിലെ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായി യു.എസ്. സഹായം തേടുമോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് അക്ബറുദ്ദീന്‍ പറഞ്ഞു. സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

യുദ്ധബാധിത മേഖലകളില്‍ പലയിടത്തും ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. അവിടത്തെ ചെറിയ സംഘടനകള്‍, നിര്‍മാണക്കമ്പനികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അവിടെ കുടുങ്ങിയവരില്‍ പലരെയും കേരളം, തെലങ്കാന, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ബന്ധുക്കള്‍ വിളിക്കുന്നുണ്ടെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.

ഇറാഖില്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന ഐ.എസ്.ഐ.എസ്(ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ) മൊസൂളും തിക്രിതും കീഴടക്കിക്കഴിഞ്ഞു. രണ്ട് നഗരങ്ങളും ഇപ്പോള്‍ ഐ.എസ്.ഐ.എസ്സിന്റെ നിയന്ത്രണത്തിലാണ്. ഷിയാ വിഭാഗത്തിന് മുന്‍തൂക്കമുള്ള ഇറാഖ് സര്‍ക്കാറിനെതിരെ സുന്നി വിമതരായ ഐ.എസ്.ഐ.എസ്സിന്റെ നേതൃത്വത്തില്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ പല തന്ത്രപ്രധാനപട്ടണങ്ങളും ഇവരുടെ കീഴിലായിക്കഴിഞ്ഞു. 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,561

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 474707 Website Designed and Developed by: CreaveLabs